Thursday 27 December 2012

വൈഷ്ണവത

യസ്യ സ്മരണ മാത്രേണ 
ജന്മ സംസാര ബന്ധനാദ് 
വിമുച്യതെ നമസ്തസ്മൈ 
വിഷ്ണവേ പ്രഭ വിഷ്ണവേ!


ഈശ്വരവിചാരം മനസ്സില്‍ നിലനിര്‍ത്തുന്നതിനു ഏറ്റവും ലളിതം ആയ മാര്‍ഗം ആണ് നാമജപം. വിഷ്ണുസഹസ്രനാമത്തിന്റെ ആണ് ബന്ധത്തില്‍ ഉള്ളതാണ് ഈ ശ്ലോകം.

മഹാവിഷ്ണുവും മറ്റു മൂര്‍ത്തികളും തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാണ്. മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ളതാണ് വിഷ്ണു! ഐഹികമായ  സുഖഭോഗങ്ങള്‍ വേണ്ടവര്‍ ഇതര ദൈവങ്ങളെ ആശ്രയിക്കുന്നു. വൈഷ്ണവം ആയ ഭക്തി തികച്ചും നിഷ്കാമം ആണ്. പൂന്താനം,  ആഞ്ഞം, മള്ളിയൂര്‍ തുടങ്ങിയവര്‍ പരിശുദ്ധമായ വൈഷ്ണവതയുടെ പ്രചാരകര്‍ ആയിരുന്നു.

ഹിന്ദുക്കളില്‍ വൈഷ്ണവര്‍ വളരെ കുറവാണ്. സങ്കടം എന്തെന്നാല്‍ ഭൂരിഭാഗവും വിഷ്ണുവിരുദ്ധര്‍ ആണെന്നതത്രേ! സകലചരാചരങ്ങളുടെയും സംരക്ഷണ വിഭാഗം മേധാവി ആണ് വിഷ്ണു. ആ വിഷ്ണുവിനോടാണ് നമ്മുടെ ഭൂരിപക്ഷത്തിനു വിരോധം! പിന്നെ രക്ഷപെടാത്തതാണോ കുറ്റം!

വിഷ്ണുവിനെ വിഭാവനം ചെയ്യുമ്പോള്‍ വിഷയാസക്തി കുറയുന്നു എന്നതാവണം വിഷ്ണുവിരോധത്തിന്റെ കാരണം. ദുര്‍മോഹം ദുര്‍വിചാരം, ദുഷ്ടത തുടങ്ങിയവ മന്ത്രം ആയ നാരായണ ശബ്ദത്താല്‍തന്നെ  ദൂരീകരിക്കപ്പെടുന്നു.  വിഷ്ണുവിന്റെ പ്രീതി ലഭിക്കാന്‍ അത്ര എളുപ്പം അല്ല എന്നതും ഒരു കാരണം ആവാം. എന്നാലും അതിന്റെ പേരില്‍ എതിരാളി ആവാന്‍ പാടുണ്ടോ? എതിരിടുന്നവരോട് വിഷ്ണുവിന് വിരോധം ഇല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ എതിരാളികളോട് സന്ധി ചെയ്യുന്ന തന്ത്രം ആണ് വൈഷ്ണവത എന്ന് പറയാം. ബ്രാഹ്മണപരമ്പരകള്‍  അധികവും വൈഷ്ണവര്‍ ആണ്.  

വിഷ്ണുവിന്റെ സ്മരണ സംസാരബന്ധങ്ങളില്‍നിന്നും മനസ്സിനെ മുക്തമാക്കുന്നു. ഞാന്‍ എന്നും എന്റേത് എന്നും ഉള്ള  ആത്മഭാവന ഉണ്ടാക്കുന്നവയാണ് സംസാര ബന്ധങ്ങള്‍. അവ ഒരുവേള സുഖകരം ആവും. പിന്നീട് ദുഃഖത്തിന് വഴിതെളിക്കുകയും ചെയ്യും. എല്ലാ ലൌകിക സുഖങ്ങള്‍ക്കും തത്തുല്യമായ അളവിലോ അതിലധികമോ ആയി ദുഃഖങ്ങള്‍ പിന്നീട് വന്നു കൂടുമെന്നാണ് അനുഭവധനരായ ഗുരുക്കന്മാര്‍  പറയുന്നത്.  എന്നാല്‍ ഈശ്വര വിചാരത്തോടെ അനുഭവിക്കുന്നതായാല്‍ ദുഃഖിക്കേണ്ടിവരില്ല. 

Sunday 23 December 2012

As a Priest

അങ്ങനെ നരസിംഹക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയി  ചെന്നുപെട്ടു. ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ബ്ലോഗ്‌ ഒന്നും എഴുതാന്‍ നേരമില്ല.  ഇന്ന് ഞായറാഴ്ച. എല്ലാര്‍ക്കും അവധിദിനം. അവധിദിനങ്ങളില്‍ ഞങ്ങള്‍ക്ക് പണി കൂടുതല്‍ ആവും. ഇന്ന് ശാന്തി കഴിഞ്ഞു വന്നപ്പോള്‍ ഒരുമണി ആയി. 

മാങ്ങാനത്തപ്പന് അടനിവേദ്യം ആണ് പ്രധാനം. മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും അട പതിവുണ്ടായിരുന്നു. ഇപ്പോള്‍ സൌകര്യാര്‍ത്ഥം ആഴ്ചയില്‍ രണ്ടു ദിവസം എന്നാക്കി. അതില്‍ ഒന്ന് ഞായറാഴ്ചകളിലും പിന്നെ സൗകര്യം ഉള്ള ഏതെങ്കിലും ദിവസവും. 

അട ഉണ്ടാക്കുന്നത് ഊരാണ്മക്കാരുടെ ഇല്ലത്തുള്ള അന്തര്‍ജനങ്ങള്‍ ആണ്. വെളുപ്പിനെ രണ്ടുമണിക്ക് അടയുടെ ജോലികള്‍ ആരംഭിക്കും. വലിയ ചെമ്പിലും വാര്‍പ്പിലും തണ്ടുകളില്‍ അട എഴുന്നള്ളിക്കുന്നത് വാദ്യമേളങ്ങളോടെ ആണ്. "ചരക്കിലട" എന്നാണു ഈ വഴിപാടിന് പറയുക. ചന്ദനം ചാര്‍ത്ത്, നിറമാല,  രണ്ടേകാല്‍ ഇടങ്ങഴി അരിയുടെ  അടപ്പായാസം, ഇടങ്ങഴി വെള്ളനേദ്യം, തുടങ്ങിയ വഴിപാടുകള്‍  അടയോടൊപ്പം പതിവുണ്ട്. പലരും ഊട്ടുപുരസദ്യയും ചെയ്യിക്കാറുണ്ട്.   പാനകം എന്ന പാനീയവും മാങ്ങാനത്തപ്പന് പ്രധാനമാണ്

ഇന്ന് കഠിന അധ്വാനം ഉള്ള ദിനം ആയിരുന്നിട്ടും എനിക്ക് ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നു. അത് മാങ്ങാനത്തപ്പന്റെ അനുഗ്രഹം ആണെന്ന് പറഞ്ഞാല്‍ അതൊരു വലിയ സത്യം മാത്രം ആണ്. ഇതിനു മുന്‍പും അട നിവേദിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷെ അപ്പോള്‍ ഒന്നും ഇത്രയും അനുഗ്രഹം ലഭിച്ചിരുന്നില്ല. എന്ന് തന്നെ അല്ല. മൂന്നു ദിവസം നീളുന്ന തലവേദന ഉണ്ടായത് മറക്കാന്‍ ആവില്ല. ഇന്നും ആ ഭയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ തലവേദന ഇല്ല. 

ഈ അനുഗ്രഹത്തിന് കാരണം ഞാന്‍ ചില മനോധര്‍മങ്ങള്‍ ചെയ്തത് അവിടുത്തേക്ക്‌ ഹിതം ആയി എന്നത് തന്നെ ആവണം. അവിടെ എണ്ണക്കച്ചവടരില്‍ നിന്നും ലഭിച്ചിരുന്ന നിലവാരം കുറഞ്ഞ എണ്ണ  ഞാന്‍ കത്തിക്കാന്‍ കൂട്ടാക്കിയില്ല. പകരം നെയ്യ് പരമാവധി ഉപയോഗിക്കാന്‍ തീരുമാനിച്ചു. അന്ന് ആദ്യദിവസം തന്നെ അഞ്ചു വലിയ കുപ്പി നെയ്യ് നടയ്ക്കു വന്നു. ദീപത്തിനു കൂടുതല്‍ തെളിച്ചം, പുകയില്ല. ആരോഗ്യപ്രശ്നമില്ല. ചൂടും കുറവ്. നെയ്യ് ശ്രീകോവിലകത്തു പരിശുദ്ധിയുള്ള അന്തരീക്ഷത്തെ പ്രദാനം ചെയ്യുന്നു. 

ശാന്തി ലഭിച്ചപ്പോള്‍ ശാന്തിവിചാരം secondary ആയി. ദൈവവിചാരം സാക്ഷാത്തായി. എഴുതാന്‍ നേരം ഇല്ലാത്ത കുറ്റം ആശയങ്ങളും ഭാവനകളും പണ്ടത്തേക്കാള്‍ അധികം മനസ്സില്‍ നിറയുന്നു. ഒരു കഥയോ നോവലോ ആക്കാന്‍ ഉള്ള വസ്തുക്കള്‍ ഔട്ട്‌ ലൈന്‍ ചെയ്തു വച്ചിട്ടുണ്ട്. 

നേരില്‍ എന്ന പോലെ ഭാവനയില്‍ തെളിഞ്ഞു കണ്ടിട്ടും, നേരം കിട്ടാതെ  പലപ്പോഴും ആവിഷ്കരിക്കപ്പെടാന്‍ കഴിയാതെ പോകുന്ന കഥകളുടെ ആത്മാവുകള്‍ എന്നോട് പൊറുക്കുമോ എന്തോ!  വിരിയാനാവാതെ വാടിക്കരിയാന്‍ ആവും ആ മൊട്ടുകളുടെ വിധികല്പന! 

സൗഹൃദം നടിച്ചു വരുന്ന ഭക്തജനങ്ങളും ആയി കഥകള്‍ ഷെയര്‍ ചെയ്‌താല്‍ അവര്‍ ശാന്തിക്കാരന്റെ വിധി എഴുതും!  കീര്‍ത്തനങ്ങള്‍ എഴുതുന്നത്‌ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഏറെ. "ഒ.. അയാക്ക്  മുടിഞ്ഞ വിവരാ.." ആകെപ്പാടെ കുറച്ചു വിവരമേ കിട്ടാനുള്ളൂ. അതിനെ ഇങ്ങനെ ശപിക്കുക കൂടി ആയാലോ.? പൊട്ടന്‍ കളി മാത്രമേ രക്ഷ ഉള്ളൂ.   അപ്പോള്‍ അതും കുറ്റമാവും. "അയാക്ക് ഒരു വിവരോമില്ല!". 

Saturday 15 December 2012

Narasimhaswami Temple Manganam


മനോഹരമായ മാങ്ങാനത്തപ്പന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Friday 7 December 2012

TOL

Temple Of Letters blogged many times.

പൂര്‍ണമായും അക്ഷരങ്ങളെക്കൊണ്ട് നിര്‍മിച്ച ഈ ക്ഷേത്ര രൂപത്തിന് ഒരു ത്രിമാനആവിഷ്കാരം (3D form) നിങ്ങള്ക്ക് വിഭാവനം ചെയ്യാന്‍ കഴിയുമോ? ...............

ഞാന്‍ അതിനുള്ള പരിശ്രമത്തിലാണ്... മൂന്നു വര്ഷം ആയിട്ട്. പല material കളിലും പല മാതൃകകള്‍ ഇതിനകം  try ചെയ്തു. ഒന്നും പൂര്‍ണമായ വിജയത്തില്‍ എത്തിയില്ല... പക്ഷെ അതിനുള്ള സാധ്യതകള്‍ നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. 

തെര്മോകൊളില്‍ ഉണ്ടാക്കിയ ഒരു രൂപം ആരാധനാ സങ്കല്പത്തില്‍  ഉപയോഗിച്ച് പോന്നു. പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ന്യൂനതകള്‍ തിരിച്ചറിയാന്‍ സാധിച്ചു. തുടര്‍ന്ന് പുനര്‍നിര്‍മാണം ആരംഭിച്ചു. 
ചതുരമാനത്തില്‍ ആയിരുന്നു ആദ്യത്തെ മാതൃക. പിന്നീട് വൃത്താകാരം ആയി.   

ഓരോ മോഡലും പൂര്‍വ രൂപത്തെക്കാള്‍  പത്തിരട്ടി മെച്ചം ആയിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നതും വളരെ മെച്ചം ആയിരിക്കും. ഒരു പബ്ലിക്‌ പ്രസന്റേഷന്‍ നിലവാരത്തില്‍ എത്തിയാല്‍ അതൊരു സംഭവം ആയിരിക്കും.

ഈ അക്ഷരക്ഷേത്രചൈതന്യത്തിന്റെ മാഹാത്മ്യം വര്‍ണിക്കുന്ന 14 സംസ്കൃത ശ്ലോകങ്ങള്‍ അടങ്ങിയ കവിത You Tubeലുണ്ട്. പ്രാഗ്വേദകാലാദപിപൂജനീയപരമ്പരാസഞ്ചിതവേദമൂര്‍ത്തി:  എന്നാണു അതില്‍ പറയുന്നത്.  ഇതോടനുബന്ധിച്ച് വിജ്ഞാന പ്രദം ആയ ഒട്ടേറെ കാര്യങ്ങള്‍ You Tube ചെയ്യണം എന്ന് വിചാരിക്കുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അതും  ഈശ്വരേച്ഛയാവുമോ! എല്ലാത്തിനും സമയം ഒരു ഘടകം ആണല്ലോ. 

A portable desktop temple. It is found so powerful that it can convert any place, room or hall  to a temple by creating a spiritual environment and power in the surroundings.

However the material selection is to be done with care. It can be light synthetic materials like acrylic or metal alloys. I hope to do both. one is to keep fixed in a given place. and the other (light model) for public demonstration.  



Friday 9 November 2012

കൃത്രിമസൌഹൃദത്തിന്റെ അസ്വാരസ്യങ്ങള്‍!



അനുഗ്രഹദായിനി ആയ ദുര്‍ഗ്ഗാദേവിയുടെ സവിധത്തില്‍ ഒരു പരിചാരകന്‍ ആകവേ, ആ തൃപ്പാദസേവയില്‍ മുഴുകവേ അതുതന്നെ മോക്ഷം എന്ന് തോന്നി. ആ അനുഭൂതിയുടെ രസം ശരണാഗതരായ ഭക്തജനങ്ങളില്‍ ചിലര്‍ക്ക് എങ്കിലും തോന്നിയിട്ടുണ്ടാവും.  എല്ലാവര്‍ക്കും തോന്നുകയില്ല. എല്ലാവരും ഭജിക്കാനല്ലല്ലോ വരുന്നത്.   ഭരിക്കാന്‍ ആണ് പലരുടെയും വരവ്. ഭജിക്കാന്‍ എന്ന വ്യാജേന. 

കപടഭക്തന്മാരുടെ  നാട്യങ്ങളും പ്രകടനങ്ങളും കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പൊട്ടന്‍ ആയി നാടകം കളിച്ചാലേ ശാന്തിക്കാരന്റെ റോള്‍ ശരിയാവൂ. പൊട്ടന്റെ റോള് സ്ഥിരം അഭിനയിക്കാന്‍ പറ്റുമോ? അങ്ങനെ ആയിമാറില്ലേ? ഇപ്പോള്‍ ശാന്തിക്കാര്‍ക്ക് പറ്റിയിരിക്കുന്നതും അത് തന്നെയല്ലേ?  വ്യാജഭക്തന്മാരെയും ഭക്തകളെയും താലോലിച്ചല്ലേ അവര്‍ കഴിഞ്ഞുകൂടുന്നത്? പണത്തിനുവേണ്ടി നില വിടുന്നു എന്ന ആക്ഷേപം മാത്രം അവശേഷിക്കും. പണം  ഠപ്  എന്ന് വെടി തീരും. 

പല പ്രതിഷേധസ്വരങ്ങളും പുറപ്പെടുവിച്ചു ശീലിക്കുന്ന ഒരുവന്‍ ആയി മാറുകയാല്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ എന്ന നിലയില്‍ എനിക്ക് എത്ര ദിവസം പിടിച്ചു നില്‍ക്കാന്‍ സാധിക്കും എന്നത് എനിക്ക് തന്നെ ഉറപ്പില്ല. ഈ കാര്യം വിളിച്ചതനുസരിച്ചു  ചെന്ന ഉടന്‍ തന്നെ അധികൃതരോട് പറയുകയും ചെയ്തു. "ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല" എന്ന് അവര്‍ പറഞ്ഞു. അത് ശരിയെന്നു അനുഭവത്തിലൂടെയും തെളിഞ്ഞു. കാരണം ആരെങ്കിലും വന്നെങ്കില്‍ അല്ലെ എന്തെങ്കിലും പ്രശ്നം ഉണ്ടാകൂ ! ആരും വരാത്ത ക്ഷേത്രം ആകയാല്‍ ഉപാസന ഇഷ്ടപ്പെടുന്ന ശാന്തിക്കാര്‍ക്ക് ഏറ്റവും അനുയോജ്യം ആണെന്ന് പറയാം. അതിനാല്‍ ഞാന്‍ അവിടെ തുടരാന്‍ ആഗ്രഹിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത്യാവശ്യത്തിനായി അവധി എടുക്കേണ്ടിവന്നു. കുറച്ചു ദൂരെ ഒരു വിവാഹത്തിന് പോകാന്‍. പക്ഷെ അവധി എടുത്തപ്പോള്‍ ആണ് തലയ്ക്കു വെളിവ് ഉണ്ടായത്. ക്ഷേത്രത്തില്‍ പതിയിരിക്കുന്ന അപകടം കണ്ടു പിടിച്ചത്. അത് എന്തെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും  മനസ്സിലാവണം എന്നില്ല. പക്ഷെ പലര്‍ക്കും പറയാതെ തന്നെ മനസ്സിലായിട്ടും ഉണ്ടാവും.


കാര്യസാധ്യത്തിനുവേണ്ടിയുള്ള കൃത്രിമം ആയ സ്നേഹവും സൌഹൃദവും harassment അല്ലെ? എന്താ അതിന്റെ മലയാളം? വല്ലാത്ത അസഹ്യത ചിലരുടെ സൗഹൃദം അനുഭവിക്കുന്നതില്‍, ചിലരുടെ അന്വേഷണങ്ങള്‍ സഹിക്കുന്നതില്‍. സത്യം മറച്ചുകൊണ്ടുള്ള സൌഹൃദസംഭാഷണങ്ങളില്‍ ഇടയ്ക്കിടെ തനിനിറം പുറത്തു വരുന്നത് അവര്‍ അറിയുന്നില്ല.  എന്ത് കള്ളം പറഞ്ഞിട്ടായാലും വേണ്ടില്ല, എന്ത് പ്രലോഭനം കൊടുത്തിട്ടായാലും വേണ്ടില്ല, ഏതെങ്കിലും വിധേന അനുനയിപ്പിച്ചു അവിടെ പിടിച്ചു നിര്‍ത്തുക എന്നതാണ് ഭരണക്കാരുടെ തന്ത്രം. അതിനുവേണ്ടി അവര്‍ എന്റെ ഏതു അധികപ്രസംഗവും കേള്‍ക്കും. തമാശ പറഞ്ഞില്ലെങ്കിലും ചിരിക്കും. 

അങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗിച്ച് ക്ഷേത്രസാഹിത്യം അവിടെ അടിച്ചു ഏല്പിക്കെണ്ടാതുണ്ടോ? ക്ഷേത്രശാന്തിയെക്കാള്‍ മഹത്ത്വം ഉള്ളത് ക്ഷേത്രസാഹിത്യത്തിന്റെ രചനയും അവതരണവും അല്ലെ? അതിനു കുറച്ചുകൂടി ഇണക്കമുള്ള  ആയ വേദി അല്ലെ ഉണ്ടാവേണ്ടത്? അത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

Monday 5 November 2012

ശാന്തിക്കാരനെന്ന നിലയില്‍...

ഒരു ശാന്തിക്കാരനെന്ന  നിലയില്‍നിന്ന്കൊണ്ട് ഇങ്ങനെ ബ്ലോഗ്‌ എഴുതാന്‍ സാധിക്കുന്നത് ഒരു പ്രത്യേക അനുഭവം ആയി തോന്നുന്നു. കൃതാര്‍ത്ഥമായ അനുഭവം.  ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ന്നുകൊണ്ട് ശാന്തി കഴിക്കുന്നതും സുഖ അനുഭവംതന്നെ.

സമൂഹവുമായി നല്ലൊരു communication channel ഉണ്ടായാലേ സാംസ്കാരികം ആയി ഉന്നതനിലവാരം കാത്തുസൂക്ഷിക്കാന്‍ ആവൂ. എന്നാല്‍ ക്ഷേത്രപുരോഹിതര്‍ക്ക് മാത്രം സമൂഹവും ആയി മനസ്സ് തുറന്നു സംവദിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ആണുള്ളത്. ബ്രാഹ്മണര്‍ ഉള്‍പ്പെട്ട വര്‍ഗ്ഗം ആകയാല്‍ അവരുടെ ആന്തരിക വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെ സാംസ്കാരിക ആവശ്യം ആയി ആയിരിക്കാം ഹിന്ദു വാദികള്‍ കാണുന്നത്.  അവരെ  ആധുനികഹിന്ദുക്കള്‍  കേവലം ഉപകരണങ്ങള്‍ ആക്കി മാറ്റുന്നു. പരിഷ്കൃതം എന്ന് ദുരഭിമാനം നിറഞ്ഞ മതസമൂഹം. എവിടെയും കാപട്യത്തിന് പ്രാധാന്യം.


ഒരു  ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രശാന്തിരംഗത്തുള്ള പുന:പ്രവേശനം ആണിത്. ക്ഷേത്ര അനുഭവങ്ങള്‍ എന്റെ ഭാവനകളെയും രചനാസ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്ത്
ന്നുണ്ട്.   എങ്കിലും പറയാം. 


പ്രതീകാത്മകം ആയ ആത്മസമര്‍പ്പണം ആണ് വഴിപാടുകള്‍. ഉദ്ദിഷ്ട ഗ്രന്ഥം ആയ "ക്ഷേത്രസാഹിത്യം" ദേവീസന്നിധിയില്‍ വിശദമായിട്ട് അല്ലെങ്കിലും  നാമമാത്രം ആയിട്ട് ആയാലും അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.  അതിന്റെ പ്രൂഫ്‌ ഒരു ദേവീഭക്തന്നു നല്‍കിയിരുന്നു എങ്കിലും അദ്ദേഹത്തില്‍നിന്നും   പ്രതികരണം വൈകുന്നത് ശുഭ സൂചനയല്ല.  അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടാവാം. പലതും സമൂഹത്തെ ഗ്രസി(പ്പി)ച്ചിരിക്കുന്ന പൊതു ധാരണകള്‍ക്ക് കടക വിരുദ്ധം ആണ്. ഇത് ശാന്തിവിചാരം ബ്ലോഗ്‌ വായനക്കാര്‍ക്ക് മാത്രം അറിയാവുന്ന കാര്യം ആവാം.

ക്ഷേത്രസംസ്കാരം നിശ്ചിതസവര്‍ണ്ണവിഭാഗങ്ങള്‍ക്ക് ഉള്ളത്ര മറ്റു ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുതയാണ്. അങ്ങനെ ഉള്ളവര്‍ ക്ഷേത്രഭരണം, ജീവനം തുടങ്ങിയവയില്‍ ബലം ചെലുത്തുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സാങ്കേതികവും ധാര്‍മികവും ആണ്. അത് അധികം അസ്വസ്ഥത പെടുത്തുന്നത് ആചാര്യ -പുരോഹിത വര്‍ഗ്ഗത്തെ മാത്രം ആയിരിക്കാം. 

അത് പറയുന്നതിന് അവര്‍ക്കും പരിമിതികള്‍ ഉള്ളത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം, പുതിയ ഭരണഘടനയുടെ വെല്ലുവിളി, സമൂഹത്തിലെ വര്‍ഗ്ഗ വിരോധികളുടെ ഭീഷണി.  ഇവയുടെ മുന്‍പാകെ പരാജിതന്‍ ആയി നില്‍ക്കുന്ന സ്ഥിതിയില്‍ ആണ് അവര്‍ തുടരുന്നത്. 

തന്മൂലം കര്‍മ്മികളില്‍ ഉണ്ടാകുന്ന ആന്തരിക സമ്മര്‍ദ്ദം (internal strain) അവരുടെ അനുഗ്രഹപാത്രങ്ങള്‍ ആവുന്നവരിലേക്കും ഏതെങ്കിലും വിധേന വന്നുചേരുന്നു. നാവല്ലേ അടക്കാന്‍ ഒക്കൂ. കര്‍മഫല പ്രകരണം അപ്പോള്‍ വേറെ വഴിക്ക് വരുന്നു. അത് മതത്തെയും ബാധിക്കുന്നു. ഇന്ന് ഹിന്ദുക്കള്‍ സ്വാഭാവികം ആയും ഐക്യപ്പെടുന്ന വേദി ക്ഷേത്രങ്ങള്‍ ആണ്.  

Wednesday 31 October 2012

പൊന്നരികുളം വനദുര്‍ഗാക്ഷേത്രം വെള്ളൂര്‍

വെള്ളം ജടാന്തേ ബിഭ്രാണം 
"വെള്ളിമാമല വിഗ്രഹം. 
വെള്ളൂരമര്‍ന്ന  ഗൌരീശം 
ഉള്ളിലമ്പൊടു     ചിന്തയേ !"

വെള്ളൂരമര്‍ന്ന  ഗൌരീശം - കോട്ടയം വെള്ളൂരില്‍ ഒരു പുരാതനമായ ശിവക്ഷേത്രമുണ്ട്. ചെറുതൃക്കോവില്‍. മലയാളത്തിലെ സംസ്കൃത പഠിതാക്കള്‍ ആദ്യം പഠിക്കുന്ന വന്ദനശ്ലോകം ആണിത്. ബാലപ്രബോധനത്തില്‍. കര്‍ത്താവ്‌ കര്‍മം വിഭക്തി തുടങ്ങിയ വ്യാകരണ നിയമങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന മണിപ്രവാള സാഹിത്യം ആണ് ബാലപ്രബോധനം.  

"കര്തൃ കര്‍മ ക്രിയാ ഭേദം 
വിഭക്ത്യർത്ഥാന്തരങ്ങളും 
ഭാഷയായിട്ടു ചൊല്ലുന്നേന്‍ 
ബാലന്മാരറിവാനഹം  !"

അതിലെ  ഒടുവിലത്തെ ശ്ലോകം തീരുന്നത് ഇങ്ങനെ. "നവാരണ്യമഹീദേവകൃതിരേഷാ വിരാജതെ." നവാരണ്യമഹീദേവന്‍ എന്ന് signature ചെയ്തിരിക്കുന്നത് പുതുശ്ശേരി നമ്പൂതിരിയുടേത് ആണ്. പുതുശ്ശേരി ഇല്ലം പ്രസ്തുതക്ഷേത്രത്തിനു സമീപത്തുണ്ട്. ഇല്ലം വക ശിവക്ഷേത്രത്തില്‍ ഇപ്പോള്‍ പുനരുദ്ധാരണ ക്രിയകള്‍ നടക്കുന്നു. അവരുടെ തന്നെ ഊരാന്മയില്‍ സമീപത്തുള്ള മറ്റൊരു ക്ഷേത്രം ആണ് പൊന്നരികുളം വനദുര്‍ഗാക്ഷേത്രം.  നാട്ടുകാരുടെ സമിതിയാണ് നടത്തിപ്പ്.

ക്ഷേത്രഐതീഹ്യം അടങ്ങുന്ന പുസ്തകം തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് മാറിമാറി വരുന്ന ശാന്തിക്കാര്‍ക്ക് ആയതു അറിയാന്‍ ഒരു എളുപ്പ വഴി ആകും. ദേവിയുടെ സരസ്വതീഭാവത്തെ പറ്റി അതിലും പറയുന്നുണ്ട്.  ദേഹശക്തിയെ അപേക്ഷിച്ച് ബുദ്ധിശക്തി അഥവാ മേധാശക്തി കൂടിയ അവസ്ഥ ആണല്ലോ സരസ്വതീ ഭാവം. അങ്ങനെ സാത്വികമായ ഒരു നവോന്മേഷം പൂജയ്ക്കായി ചെന്നപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എഴുതി പത്തു കൊല്ലം ആയിട്ടും വെളിച്ചം കാണിക്കാന്‍ കഴിയാതെ പോയ "ദേവീമാഹാത്മ്യം" വിവര്‍ത്തനം ദേവിക്ക് സമര്‍പ്പണം ആയി സപ്താഹ യജ്ഞ രൂപത്തില്‍ അവതരിപ്പിക്കണം എന്ന എളിയ അഭിപ്രായം എനിക്ക് തോന്നി. എന്നാല്‍ അങ്ങനെ ഒരു കീഴ്പതിവ് ഇല്ലാത്തതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് മാല കെട്ടുന്ന വാരസ്യാരോ  മറ്റോ സംശയമായി ചോദിച്ചു. അപ്പോള്‍ എനിക്കും സംശയം ആയി. മുതിര്‍ന്നവരുടെ അഭിപ്രായം തേടി. അവിടെ അടുത്ത് കൈതമറ്റം ഇല്ലത്ത് കുഞ്ഞുണ്ണി അഫന്‍ (KSS Namboothiri) അറിവുള്ള ആളാണ്‌.  ദേവിയുടെ ഉപാസകനും ആണ്. അത് അപകടം ആവും എന്നായിരുന്നു അദ്ദേഹം കാര്യകാരണ സഹിതം സൂചന നല്‍കിയത്. 

കുഞ്ഞുണ്ണി അഫന്‍ എന്നെ കിട്ടിയാല്‍ ഒരുപാട് സംസാരിക്കും. വടക്കേ ഇന്ത്യയിലും മറ്റും ദേവീ പൂജക്ക്‌ നല്‍കുന്ന പ്രാധാന്യം കേരളത്തില്‍ നല്‍കുന്നില്ല. എന്നാണു അദ്ദേഹം പറഞ്ഞത്. ദേവീപൂജയില്‍ നരബലി വരെ നല്‍കുന്ന ദേശങ്ങള്‍ ഇപ്പോഴും ഉണ്ട്.  കേരളത്തില്‍ അതൊക്കെ കദളിപ്പത്തേലും ഞാലിപ്പൂവന്‍ പഴത്തേലും ഒതുക്കുന്ന തന്ത്രിമാരുടെ സംപ്രദായത്തോട് അദ്ദേഹത്തിന് യോജിപ്പില്ല...   

അദ്ദേഹത്തിന്റെ സൂചന എതിരായപ്പോള്‍ ഞാന്‍ ചോദിച്ചു.  "ദേവീ മാഹാത്മ്യ യജ്ഞം നടത്തിയാല്‍" അതുകൊണ്ട് ക്ഷേത്രത്തിനു എന്തെങ്കിലും ദോഷം ഉണ്ടാകുമോ?" സംശയലേശമെന്യേ അദ്ദേഹം ഉടനെ മറുപടി പറഞ്ഞു: "ക്ഷേത്രത്തിനു ദോഷമില്ല. നിനക്ക് ദോഷം ഉണ്ടാകാതെ നോക്കണം"... 

അതിന്റെ പൊരുള്‍ അന്നേരം എനിക്ക് മനസ്സിലായില്ല. പക്ഷെ പിന്നീട് മനസ്സിലായി. "ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാത്ത്  എത്താതെ പെരുവഴിയില്‍ കറങ്ങേണ്ടി വരും" എന്നാണു അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരിയായി താനും. ശാന്തിക്കാരന്‍ എന്ന നില കൈവിട്ടു പോവുകയും ചെയ്തു . യജ്ഞാചാര്യന്‍ എന്ന നില കിട്ടിയതുമില്ല. ഇന്റര്‍നെറ്റ് ആകുന്ന  പെരുവഴിയില്‍ ഗതിപിടിക്കാതെ ഇങ്ങനെ അലയുന്നു. :)

കുഞ്ഞുണ്ണി അഫനെ കണ്ടശേഷം ഞാന്‍ തീരുമാനം മാറ്റി. എങ്കിലും ക്ഷേത്രത്തില്‍ ഭക്തജനങ്ങളില്‍ പലരും താല്പര്യം പ്രകടിപ്പിക്കുകയാല്‍ തന്ത്രിയോട് ചോദിക്കാന്‍ തീരുമാനിച്ചു. തന്ത്രി പെരിഞ്ഞെരി മന വാസുദേവന്‍‌ നമ്പൂതിരിപ്പാട്‌ അനുകൂലമായ അഭിപ്രായം പറഞ്ഞതോടെ നടത്താം എന്നായി തീരുമാനം. വ്യക്തിക്ക്  ദോഷം വന്നാലും സമൂഹത്തിനു ഗുണം ഉണ്ടാവുമെങ്കില്‍ ആവട്ടെ എന്ന് കരുതി. അത് അതുപോലെ ആയി ഭവിക്കുകയും ചെയ്തു. 


യജ്ഞം വിചാരിച്ചതിലും ഗംഭീരമായി.  ക്ഷേത്രത്തില്‍ പിന്നീട് ഒരുപാട് പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നു. അടുത്തുള്ള ചെറുതൃക്കോവില്‍ ക്ഷേത്രത്തിലും സദ്യാലയം തുടങ്ങിയ ബൃഹല്‍ സംരംഭങ്ങള്‍ നടന്നു.ഉണ്ടായിരുന്ന പണി പോയി എന്നതൊഴിച്ചാല്‍ എനിക്കും ദോഷം ഒന്നുമില്ല! അതും സ്വന്തം താല്പര്യപ്രകാരം  വിട്ടു കളഞ്ഞതാണ്.    ഇന്റര്‍നെറ്റില്‍ മറ്റൊന്ന് തരപ്പെട്ടല്ലോ. മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്ന ക്ഷേത്രരൂപത്തെ ശില്പമാക്കി നേരില്‍ ദര്‍ശിക്കാന്‍ സാധിച്ചതാണ് എന്റെ ലാഭം. (Temple of Letters) 

ഈ വൃത്താന്തം ശാന്തിവിചാരം വഴി പല തവണ ബ്ലോഗ്‌ ചെയ്തിരുന്നു.  ഇപ്പോള്‍ അതിനു ഒരു ക്ഷേത്രരൂപത്തിനും ഏറെക്കുറെ വ്യക്തമായ ധാരണ ആയിരിക്കുന്നു. ഇതാണ് ഞാന്‍ പറഞ്ഞു വന്നതില്‍ (ശാന്തിവിചാരം ബ്ലോഗിലൂടെ) അഞ്ചാമത്തെ അത്ഭുതം. 

ഇപ്പോള്‍ അതെ ക്ഷേത്രത്തില്‍ രണ്ടു കൊല്ലം മുന്‍പ് നഷ്ടപ്പെട്ട ശാന്തി അവസരം വീണ്ടും കൈവരുകയും ചെയ്തിരിക്കുന്നു. ആചാര്യപദവി ആഗ്രഹിക്കുന്നില്ല.  ശിഷ്യന്റെ പണി പൂര്‍ത്തിയാക്കാതെ നല്ല ഗുരു ആവാന്‍ ആവില്ല. മുന്‍പ് എഴുതിയ ഗുരുദക്ഷിണ എന്ന കവിതയിലെ വരി ഓര്‍മ വരുന്നു. 



"പൂര്‍ത്തീകരിച്ചു പഠനം വിജയം വരിപ്പാന്‍ 

ആര്‍ക്കുണ്ട് നേര,മിവിടെപ്പണിയുണ്ടു വേറെ !"


Monday 29 October 2012

ക്ഷേത്രസാഹിത്യം

ക്ഷേത്രസാഹിത്യം എന്ന ബൃഹത്തായ ശാസ്ത്രശാഖ ഇവിടെ സാങ്കേതികം ആയി  ഉരിത്തിരിയുന്നു.... ശാന്തിവിചാരം ആദിയായ ബ്ലോഗുകളിലൂടെ!...  പ്രസക്തമായ -അത്യാവശ്യമായ- കാര്യങ്ങള്‍ മാത്രം സംഗ്രഹിച്ചാലും ഇപ്പോഴത്തെ നിലക്ക് അതിനു കുറഞ്ഞത്‌ 250 പേജ് എങ്കിലും ഉണ്ടാവും...


ഇതിന്റെ അച്ചടിച്ചുള്ള പ്രസിദ്ധീകരണ വിഷയത്തില്‍ നിസ്സാരമല്ലാത്ത അപകടസാധ്യതകള്‍ പതിയിരിക്കുന്നു. ഇത് പലരെയും പ്രകോപിപ്പിക്കാന്‍ ഇടയുണ്ട്.  ഗ്രന്ഥകാരന്‍ ഉദ്ദേശിക്കാത്ത തലത്തിലേക്ക് അര്‍ഥങ്ങള്‍ വളച്ചൊടിക്കുക എന്നത് ഇപ്പോള്‍ മാന്യമായ ഒരു വിനോദമായിരിക്കുന്നു. അതിനാല്‍ ആദ്യമായി ക്ഷേത്രങ്ങളിലൂടെ നേരിട്ട് വാക്കാല്‍ പ്രസംഗരൂപേണയുള്ള വിഷയ അവതരണം ഏറ്റവും കരണീയം ആയി കാണപ്പെടുന്നു. 

ഇക്കാര്യത്തിനായി വിവിധ ക്ഷേത്രഭരണാധികാരികളെ സന്ദര്‍ശിക്കാന്‍  ഉദ്ദേശിക്കുന്നു. ഈശ്വരസമര്‍പ്പണം അഥവാ വഴിപാടു  എന്ന നിലയിലാണ്  ഈ വിഷയങ്ങള്‍ നാലമ്പലങ്ങള്‍ക്ക് ഉള്ളില്‍ അവതരിപ്പിക്കുക. അതിനു തന്ത്രിമാരുടെയും ആചാര്യന്മാരുടെയും അനുമതിയും അനുഗ്രഹവും തേടുന്നതാണ്. വിഷയസൂചനകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. 

ഇതിന്റെ കാര്യനിര്‍വഹണത്തിനായി  പ്രദേശഅടിസ്ഥാനത്തില്‍ നവാംഗകര്‍മസമിതികള്‍ രൂപീകരിക്കണം എന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകള്‍ ആരഞ്ഞു പഠിച്ചുവരുന്നു. 

ഈ പ്രോജക്റ്റ് ക്ഷേത്രങ്ങള്‍ക്ക് ചൈതന്യ പോഷകം ആവും എന്നതില്‍ സംശയമില്ല. "സത്യം എന്നത് ബ്രഹ്മം അതു തന്നെ സത്യം എന്ന് പറയുന്നു സത്തുക്കള്‍." (ജ്ഞാനം പ്പാന) The absolute reality is referred to as "brahma". 
അതിന്റെ സങ്കല്പനം മനസ്സിനെ പവിത്രമാക്കുന്നു. പ്രസ്താവന പ്രദേശത്തെ പവിത്രമാക്കുന്നു. 

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് പാരമ്പര്യവും തനിമയും 
പരിശുദ്ധിയും  നഷ്ടപ്പെടുന്ന ഇന്നത്തെ സാഹചര്യം വിശദമായ പുന:പരിശോധന അര്‍ഹിക്കുന്നു. അവയ്ക്ക് നേതൃത്വം കൊടുക്കാന്‍ ക്ഷേത്ര വിഷയവും ആയി അടുത്ത ബന്ധം ഉള്ള സമുദായത്തിന് ബാധ്യത ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

Tuesday 23 October 2012

വിജയദശമി.

ആസുരിക ശക്തികളെ നിഗ്രഹിച്ചു അവയ്ക്കുമേല്‍ ദൈവികശക്തിയുടെ ആധിപത്യം നേടിയ വിജയം കുറിക്കുന്ന സുദിനം ആണ് വിജയദശമി. ദശരഥപുത്രന്‍ ദശമുഖനെ നിഗ്രഹിച്ച ഈ ദിനം  ദശഹര , ദസറ എന്നൊക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്നു.  മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാദേവി നിഗ്രഹിച്ചതും ഇതേ ദിവസം തന്നെ.  തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാധാന്യേന ദേവീപരം ആയ ഉത്സവക്കാലം ആണ് നവരാത്രി. രണ്ടു ചരിത്രങ്ങള്‍ക്കും പിന്നിലുള്ള തത്ത്വം  ഒന്ന് തന്നെ.

ദേവീമാഹാത്മ്യത്തില്‍ മധ്യമഭാഗത്ത്‌ ആണ് മഹിഷാസുരചരിത്രം വരുന്നത്. ഇതിനു ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം ഉണ്ട്.  അത്  വിശകലനം ചെയ്‌താല്‍ കൊള്ളാം എന്ന എളിയ ആഗ്രഹം മനസ്സില്‍ വലിയ ആഗ്രഹം ആയി അവസരം മതിയാവാതെ തുടരുന്നു.  യോഗവും നിയോഗവും ഒത്താലെ പ്രയോഗങ്ങള്‍ സാധുവാകൂ. 


വേദപണ്ഡിതന്മാരാല്‍പോലും  ഏറ്റവും  താലോലിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം ആണ് ദേവീമാഹാത്മ്യം. അതിനു ഒരു ശാസ്ത്രപദവി തന്നെ ഉണ്ട്. സമുന്നത സ്ഥാനം. വേദങ്ങള്‍ അടിത്തറ ആയിട്ടുള്ളതും പുരാണങ്ങള്‍ ചുമരുകള്‍ ആയിട്ടുള്ളതും ആയ വിശ്വവിദ്യാലയത്തിന്റെ മകുടം ആയിട്ടാണ് ദേവീമാഹാത്മ്യം ശോഭിക്കുന്നത്‌. 

വൈദികദൃഷ്ടിയില്‍ ഭഗവത്ഗീതയ്ക്കല്ല പ്രാമുഖ്യം. താന്ത്രികവും മാന്ത്രികവും ആയ വീക്ഷണങ്ങളിലും തഥൈവ. ഗീതയിലെ ശ്ലോകങ്ങളില്‍ മന്ത്രപദവി ലഭിച്ചു പ്രയോഗിക്കപ്പെടുന്ന ശ്ലോകങ്ങളെന്നു പറയാന്‍ അംഗുലീപരിമിതം ആയ ഏതാനും എണ്ണങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ദേവീമാഹാത്മ്യത്തില്‍ എല്ലാ ശ്ലോകങ്ങള്‍ക്കും മന്ത്രപദവി പുരാകല്പിതം ആണ്. ഉവാചകള്‍ക്ക് വരെ.

അതുകൊണ്ട് സംഭവിച്ച ഒരു വലിയ നഷ്ടം എന്തെന്നാല്‍ ശ്ലോകങ്ങളുടെ അഭാവം ആണ്. എഴുനൂറു ശ്ലോകങ്ങളില്‍ നൂറ്റി അറുപത്തി അഞ്ചോളം നഷ്ടപ്പെട്ട നിലയില്‍ ആണ് മലയാളത്തില്‍ ഏറെ പ്രചാരം ഉള്ള വിദ്യാരംഭം പ്രസിദ്ധീകരണത്തില്‍ കാണാന്‍ കഴിയുന്നത്‌.  അതില്‍ 535 ശ്ലോകങ്ങളെ ഉള്ളൂ. ഇതര പ്രസാധകരുടെ പുസ്തകങ്ങളും ഞാന്‍ വാങ്ങി നോക്കി. അവയില്‍ പലതിലും ശ്ലോക സംഖ്യ വ്യത്യസ്തം ആയി കണ്ടു. 544, 547, 567, എന്നിങ്ങനെ.   പുറനാട്ടുകര രാമകൃഷ്ണ മഠം പ്രസിദ്ധീകരണത്തില്‍ ആണ് ഏറ്റവും അധികം ശ്ലോകങ്ങള്‍ കാണാന്‍ കഴിഞ്ഞത്. അതും 608 എണ്ണം മാത്രം.  ഈ വ്യതിയാനം എന്തുകൊണ്ട് എന്നത് എന്റെ പഠന വിഷയം ആയി. ഈ വിഷയത്തില്‍ പണ്ഡിതന്‍ ആയ കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍ എന്ത് പറയുന്നു എന്ന് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നും മനസ്സിലാക്കി. 

അദ്ദേഹം ഇന്ത്യയില്‍ ആകമാനം നടന്നു തമിഴില്‍ നിന്നും ബംഗാളിയില്‍ നിന്നും വരെ പുസ്തകങ്ങള്‍ പരിശോധിച്ചിട്ടും 700 ശ്ലോകങ്ങള്‍ കണ്ടില്ല എന്നും, ആകയാല്‍ 700 എന്നത് ശ്ലോക സംഖ്യ അല്ല എന്നും മന്ത്രസംഖ്യ ആണെന്നും,    576 ആണ് യഥാര്‍ത്ഥ ശ്ലോകസംഖ്യ എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.    ആ അഭിപ്രായം നല്ല  നേരംപോക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്, പഞ്ചപാണ്ഡവന്‍മാര്‍ എത്ര എന്ന ചോദ്യത്തിന് ഏതോ സഹൃദയന്‍ കട്ടിലുംകാല്‍ പോലെ മൂന്നു എന്ന് ചൊല്ലി   രണ്ടെന്നു വിരല്‍ കാണിക്കുംപോലെ. കാരണം 700 ശ്ലോകങ്ങളോട് കൂടിയ പുസ്തകം എന്റെ അച്ഛന്റെ പക്കല്‍ ഉണ്ടായിരുന്നു. സമ്പൂര്‍ണമായ പരിഭാഷ രചിക്കുന്നതിന് അത് പ്രേരകമായി. വൃത്താനുവൃത്തം ആയിത്തന്നെ. എങ്കിലും ഇതുവരെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടില്ല. 


അവതാരിക എഴുതാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥ. ശാസ്ത്രീയം ആയവ ജനകീയം ആക്കുന്നത് ശരിയല്ല എന്ന അഭിപ്രായം അത്ര തെറ്റാണെന്നും പറയാന്‍ വയ്യ.   ദൈവിക ചിന്തയില്‍ പുതിയ ഉണര്‍വ്വ് ഉണ്ടാകുമ്പോള്‍ ഓരോരോ കാരണങ്ങള്‍ ചൊല്ലി ബ്ലോക്ക് ചെയ്യേണ്ടത് പലരുടെയും ആവശ്യം ആയിരിക്കുന്നല്ലോ? ഇവിടെയാണ്‌ ആശയപരമായ സംഘട്ടനത്തിന്റെ ആവശ്യകത. മനോതലത്തില്‍ അത് സര്‍വദാ സംഭവിക്കുന്നു. 

മഹിഷം എന്നാല്‍ പോത്ത് എന്നര്‍ത്ഥം. സല്‍ബുദ്ധി ഇല്ലാത്ത മൃഗീയശക്തി. മഹിഷാസുരന്‍ മസ്തിഷ്കബലം ഇല്ലാത്ത ശരീരബലത്തിന്റെ പ്രതീകം ആണ്.  മഹിഷാസുരന്‍ രാജ്യം കീഴടക്കി ഭരിച്ചു. അക്കാലത്ത് സംഭവിച്ച അനര്‍ഥങ്ങള്‍ ദേവീ മാഹാത്മ്യത്തില്‍ പറയുന്നു. ഇതിനു ഇക്കാലത്തോട് ഉള്ള താരതമ്യം കൂടി എളിയ കമന്റ് എന്ന നിലയില്‍ പരോക്ഷസൂചന ആയി വ്യക്തമായ വേര്‍തിരിവോടെ ചെറിയ അക്ഷരത്തില്‍ മാറ്റി എഴുതി പ്രത്യേകം ആയ ഒരു ലേ-ഔട്ട്‌ ആയിട്ട് ആയിരുന്നു പ്രൂഫ്‌ തയ്യാറാക്കിയത്. 

അതിനു വെളിച്ചം കാണാന്‍ ഒന്നുകില്‍ യോഗമില്ല അല്ലെങ്കില്‍ സമയം ആയിട്ടില്ല.  സമയം ആയില്ല എന്ന് കരുതാന്‍ പ്രയാസം. കാരണം ആപദി കിം കരണീയം എന്ന ചോദ്യത്തിന് സ്മരണീയം ചരണ യുഗല മംബായാ: എന്നാണു ശാസ്ത്രീയം ആയ  മറുപടി. അതനുസരിച്ച് നോക്കിയാല്‍ ദേവീഭജനത്തിന്റെ സമയം  ഇത് തന്നെ ആണ്.  ഇതില്‍പരം സമൂഹത്തിനു എന്ത് ആപത്ത് വരാന്‍! ദുര്‍ഭരണം അതിന്റെ അങ്ങേയറ്റത്ത്‌ അല്ലെ എത്തി നില്‍ക്കുന്നത്?

Monday 22 October 2012

നവരാത്രി


എല്ലാര്‍ക്കും നവരാത്രി ആശംസകള്‍!

നാട്ടില്‍ ആകെ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നു. അറിവിന്റെ മണ്ഡലത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് അഥവാ നവോന്മേഷം തരുന്നതാണ് നവരാത്രി. പൂജവയ്പ് പ്രതീകാത്മകം ആയ ആത്മ സമര്‍പ്പണം ആണ്. പുസ്തകങ്ങളും ആയുധങ്ങളും നിരുപാധികം വച്ച് കീഴടങ്ങുകയാണ്. ഞാന്‍, എന്റേത് എന്നൊക്കെയുള്ള സ്വയം പ്രമാണി ബോധം അഥവാ ഭാവം ഇവിടെ പരമമായ ശക്തിയുടെ മുന്‍പാകെ സമര്‍പ്പിക്കപ്പെടുകയാണ്. 

അങ്ങനെ നിരായുധന്‍ ആയി, ജോലിത്തിരക്ക് ഇല്ലാത്തവന്‍ ആയി എകാഗ്രമാക്കപ്പെട്ട മനസ്സോടെ ശക്ത്യുപാസന ചെയ്യാന്‍ ഭക്തരുടെ സമൂഹം എല്ലാം ഈശ്വര സന്നിധികളില്‍ ഒത്തുചേരുന്ന ഉത്സവക്കാലം കൂടിയാണ് നവരാത്രി.   ബൌദ്ധികമായ ഒരു നവീകരണ പ്രക്രിയ സമൂഹതലത്തില്‍ സംഭവിക്കുന്നു. ഹൈന്ദവ ആചാരങ്ങള്‍ അധികവും വ്യക്തിനിഷ്ഠം self based  ആണല്ലോ. നവരാത്രി സമൂഹനിഷ്ഠം ആണ്. സമൂഹാരാധനയുടെ കാലം ആണ്. 

ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീക്ഷേത്രം ഇവിടെ അടുത്താണ്. എന്റെ അച്ഛന്‍ ആദ്യമായി മേല്‍ശാന്തി ആയിരുന്നത് അവിടെ ആയിരുന്നു. അവിടെ വിഷ്ണുക്ഷേത്രത്തിന്റെ കുളക്കരയില്‍ തുറസ്സായ സ്ഥലത്ത് ശ്രീകോവില്‍ പോലും ഇല്ലാതെ വള്ളിപ്പടര്‍പ്പുകള്‍ക്ക് നടുവില്‍ ആണ് ദേവിയുടെ മൂലബിംബം കുടികൊള്ളുന്നത്. 

നവരാത്രികാലത്ത് ഇവിടെ ഏതാണ്ട് മുഴുവന്‍ സമയവും സംഗീതസാന്ദ്രം ആയിരിക്കും.  കവിയരങ്ങ് പോലുള്ള സാഹിത്യ പ്രധാനം ആയ ചടങ്ങുകളും ഉണ്ടെങ്കിലും സംഗീതത്തിനു ആണ് കൂടുതല്‍ പ്രാധാന്യം കല്പിച്ചു കാണുന്നത്. ഇത് എന്തുകൊണ്ട് എന്നറിയില്ല.  ഗായകരും നര്‍ത്തകരും മറ്റു കലാകാരന്മാരും വിദ്യാദേവതക്ക് ഉള്ള വഴിപാടു ആയിട്ടാണ്  കലാപരിപാടികള്‍ സമര്‍പ്പിക്കുന്നത്.  


Thursday 18 October 2012

ദേവീമാഹാത്മ്യം

ലോകത്തില്‍ സുഖഭോഗവസ്തുക്കള്‍ അനവധിയുണ്ട്. ഒരിക്കല്‍ സുഖത്തിനു കാരണം ആയ അതെ വസ്തു തന്നെ പിന്നീട് ദുഃഖം ഉണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ട്. കൂടുതല്‍ സുഖം തന്നവ കൂടുതല്‍ ദുഃഖകരം ആയിത്തീരുന്നു.  

ശാശ്വതം ആയ സുഖം ദ്രവ്യ അധിഷ്ടിതം അല്ല എന്ന കണ്ടെത്തല്‍ ആണ് ആത്മീയദര്‍ശനങ്ങളുടെ അടിത്തറ. എന്നാല്‍ ഈശ്വര വിചാരത്തിലൂടെ നേടുന്ന സുഖം ഒരിക്കലും പിന്നീട് ദുഃഖത്തിന് ഇടയാക്കുകയില്ല എന്ന തത്ത്വം ആണ് ആസ്തിക്യത്തിന്റെ അടിത്തറ. 

ആസ്തിക്യബോധം ഉറയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങളുടെ  ലബ്ധിയിലൂടെയാണ്. അഥവാ സിദ്ധിയിലൂടെയാണ്. 

ഒരു നല്ല ആസ്തികന് നാസ്തികനെയും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ നല്ല നാസ്തികന് ആസ്തികനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.  ആസ്തിക്യവും നാസ്തിക്യവും ഉറച്ചിട്ടില്ലാത്തവര്‍   തമ്മിലാണ് പലപ്പോഴും അഭിപ്രായസംഘട്ടനങ്ങള്‍ ഉണ്ടാവുക. 

എന്റെ ഈശ്വരഭജനം പുരോഗമിച്ചിട്ടുള്ളത് ക്ഷേത്രങ്ങളും ആയി ബന്ധപ്പെട്ടാണ്. പരമ്പരാഗതം ആയി പകര്‍ന്നു കിട്ടിയ  ചിന്താഗതിയും ആയി ബന്ധപ്പെട്ടാണ്. 

ഭൌതികം ആയി ദ്രവ്യവാദത്തില്‍ നിര്‍മിതം ആയ ഇന്നത്തെ  വിദ്യാഭ്യാസവും പുരാതനമായ ആത്മീയചിന്തയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെയാണ്‌. രണ്ടിന്റെയും ലക്ഷ്യങ്ങള്‍ സമാനം അല്ല. ഇതില്‍ ഏതു സ്വീകരിക്കണം എന്ന സംശയം ഇന്ന് പലരെയും അലട്ടുന്ന വിഷയം ആണ്.   കഴിവ് പോലെ രണ്ടും വേണം എന്നത് ആവും പലരും കണ്ടെത്തുന്ന ഉത്തരം. എങ്കിലും എല്ലാവരും പ്രാധാന്യം  കല്‍പ്പിക്കുന്നത് സ്കൂള്‍ അഥവാ കോളേജ് വിദ്യാഭ്യാസത്തിനു തന്നെ ആയിരിക്കും. 

പാരമ്പര്യവും ആത്മീയവും എല്ലാം അങ്ങനെ രണ്ടാംതരം ആക്കപ്പെടുന്നു. മാറിയ സമൂഹവീക്ഷണം അത്തരത്തില്‍ ആയിരിക്കുന്നതിനാല്‍ അതിനെ അതേപടി പിന്തുടരാന്‍ മാത്രമേ ഒറ്റപ്പെട്ട വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും പലപ്പോഴും കഴിയൂ. ഇത് ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ കുറ്റം അല്ല. അവര്‍ക്ക് ഉണ്ടായിരുന്ന പൊതു പിന്തുണ പെട്ടെന്ന് പിന്‍വലിക്കുന്ന അന്യായം ആയ നയങ്ങള്‍ ആണല്ലോ സര്‍ക്കാര്‍ സ്വീകരിച്ചത്.  വിദ്വേഷം എന്ന നെഗറ്റീവ് ഭാവനയില്‍ അധിഷ്ടിതം ആയ നയങ്ങള്‍, അവയുടെ അനന്തരഫലങ്ങളുടെ വെളിച്ചത്തില്‍ വേണം വിലയിരുത്താന്‍.  

ഭാരതീയതയുടെ മര്‍മം ആയ ബ്രാഹ്മണ്യത്തെ ദുര്‍ബലം ആക്കുക വഴി ഇവിടെ നേട്ടം ഉണ്ടാക്കുന്നത്‌ അധികവും വിദേശീയരും അവരുടെ സംസ്കാരശിഷ്ടം ചുമക്കുന്ന അന്യമതസ്ഥരും  ആണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.  

ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ ഉള്ള സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ബോധപൂര്‍വ്വവും അല്ലാതെയും ഉള്ള ശ്രമങ്ങളോട് എതിരിടുകയല്ല, സഹകരിക്കുകയും സന്ധി ചെയ്യുകയും ആണ് അവര്‍ ചെയ്തത്. അങ്ങനെ ചെയ്തവരെ ആണ് മഹാന്മാരുടെ ഗണത്തില്‍ ലോകം എണ്ണുന്നത്. എന്നാല്‍ ആ ലോകഗതി ഇപ്പോള്‍ രൂക്ഷമായ സമാധാന പ്രശ്നങ്ങളില്‍ ചെന്ന് എത്തി നില്‍ക്കുകയാണ്. ഭരണകൂടങ്ങളുടെ വീണ്ടുവിചാരം ഇല്ലാത്ത സമീപനം അഥവാ ദുര്‍ഭരണം മൂലം ജനജീവിതം ഇവിടെ പൂര്‍വാധികം ദുരിതം നിറഞ്ഞത്‌ ആയിരിക്കുന്നു. 

ഇതൊരു സമൂഹവിപത്ത് ആണ്. ഇതിനു പരിഹാരവും സമൂഹതലത്തില്‍ തന്നെ വേണം ചെയ്യാന്‍. ഇവിടെയാണ്‌ ദേവീമാഹാത്മ്യം എന്ന ശാസ്ത്രഗ്രന്ഥത്തിന്റെ പ്രസക്തി. മഹാദുഷ്ടന്മാര്‍ ആയ ഭരണാധികാരികള്‍ മുന്‍പും ഭൂമിക്കു ഭാരം അഥവാ നാടിനു ശാപം ആയിട്ടുണ്ട്‌. അവരുടെ സംഹാരം വരുത്താന്‍ കഴിവുള്ള ആന്തരിക ശക്തിയെ ഉണര്‍ത്തുന്ന മന്ത്രങ്ങള്‍ ആണ് ദേവീമാഹാത്മ്യം ഗ്രന്ഥത്തില്‍ മുഴുവനും ഉള്ളത്. അവ വ്യക്തിപരം ആയി പറഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം അനുഭവസിദ്ധം ആണ്. ആ വിശ്വാസവും ഉറപ്പും ആണ് അതിന്റെ വൃത്താനുവൃത്ത പരിഭാഷയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. ആ ഗ്രന്ഥത്തെ അടിസ്ഥാനം ആയി സ്വീകരിച്ചാണ് ഈ ബ്ലോഗ്‌ പ്രവര്‍ത്തിക്കുന്നത്.

ദേവീമാഹാത്മ്യം യജ്ഞരൂപത്തില്‍ പരിഭാഷ സഹിതം അവതരിപ്പിക്കാന്‍ ആഗ്രഹം ഉണ്ട്. ഏഴു ദിവസം ആണ് അതിനു വേണ്ടത്. 
ക്ഷേത്രവേദികളില്‍ ദേവീ മാഹാത്മ്യയജ്ഞം നടത്താവുന്നതാണ്.   രണ്ടു കൊല്ലം മുന്‍പ് അങ്ങനെ ഒരു യജ്ഞം കോട്ടയം ജില്ലയിലെ വെള്ളൂരില്‍ പൊന്നരികുളം വനദുര്‍ഗാക്ഷേത്രത്തില്‍ നടത്തുക ഉണ്ടായി. തന്മൂലം ഒട്ടേറെ ദുരിതനിവൃത്തിയും മംഗള ഫലങ്ങളും  ആ നാടിനും അതില്‍ സംബന്ധിച്ച എല്ലാ ആളുകള്‍ക്കും  ലഭിക്കുകയുണ്ടായി. എനിക്ക് തന്മൂലം ലഭിച്ച മുഖ്യ നേട്ടങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ ഈ ബ്ലോഗ്‌ എല്ലാം അതില്‍ പെടും. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ക്ഷേത്രസങ്കല്പത്തിന് തത്തുല്യമായ  രൂപം ത്രിമാനതയില്‍ ആവിഷ്കരിക്കാന്‍ സാധിച്ചത് ആണ് ഏറ്റവും വലിയ നേട്ടം അഥവാ ഫലം ആയി തോന്നുന്നത്. 

നവരാത്രി കാലത്ത് ദേവീപരം ആയ ചിന്തകള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. അനുഗ്രഹീതനായി എന്നൊരു തോന്നല്‍ ഉണ്ടായാല്‍ പിന്നെ ദൈവവിചാരം ഒക്കെ കുറയാനും ഒരു സാധ്യത ഉണ്ട്. ഈ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാന്‍ വൈകുന്നത് അതുകൊണ്ട് അല്ല കേട്ടോ. ഒരു ഗ്രന്ഥ പരിശ്രമം ഇപ്പോള്‍ മുഖ്യം ആയി എടുത്തിരിക്കുന്നത് കൊണ്ടാണ്. അതോടൊപ്പം ചില സംഘടനാ പരിശ്രമങ്ങളും വേണം എന്ന് വിചാരിക്കുന്നു. എല്ലാം ഈശ്വരനിശ്ചയം പോലെ മംഗളം ആവട്ടെ!
 

Thursday 11 October 2012

അവസരം തേടി...

ഈശ്വരചിന്ത എല്ലാവരും മനസ്സില്‍ ചെയ്യുന്ന ഒന്നാണ്. അത് ചെയ്യേണ്ടതും അങ്ങനെ തന്നെയാണ്. അതിനു ഒരു പൊതു വേദിയുടെ ആവശ്യമില്ല. ബ്ലോഗ്‌ ഒന്നും വേണ്ടാ. അസുരന്മാര്‍ പോലും തീവ്രമായ തപസ്സ് അനുഷ്ടിച്ചിരുന്നു. പലര്‍ക്കും ധാരണ ഉണ്ട് ഈ അസുരന്മാര്‍ ഒക്കെ നിരീശ്വര വാദികള്‍ ആണ് എന്ന്.

നിരീശ്വരവാദികള്‍ അസുരന്മാരോളം അപകടകാരികള്‍ അല്ല. ഈശ്വര വാദികള്‍ എന്ന് പറഞ്ഞു ഒരു വിഭാഗം  ഉണ്ടോ? അങ്ങനെ ആരും പറയാറില്ലല്ലോ. ഈശ്വര വിശ്വാസികള്‍  അല്ലെ ഉള്ളൂ?

ഈശ്വര വിശ്വാസികള്‍ എന്ന് അറിയപ്പെടുന്നവരില്‍ നല്ലൊരു വിഭാഗവും കാര്യലാഭത്തിന് വേണ്ടി മാത്രം ഈശ്വരനെ വിചാരിക്കുന്നവര്‍ ആണ്. ഭക്തലക്ഷണം വെച്ച് നോക്കിയാല്‍ ക്ഷേത്രങ്ങളില്‍ വരുന്ന സന്ദര്‍ശകരെ  അങ്ങനെ വിളിക്കാന്‍ തോന്നുകയില്ല. അവര്‍ക്കൊക്കെ അവരുടെ കാര്യസാധ്യം ആണ് പ്രധാനം. 


ഏറ്റവും പ്രലോഭാനീയം ആയ നിലപാട് അവര്‍ക്ക് വേണ്ടി ശാന്തിക്കാരടക്കം ഉള്ള ക്ഷേത്ര ജീവനക്കാരും , മാനേജ്മെന്റും, ആചാര്യസ്ഥാനത്ത്  ഇരിക്കുന്ന തന്ത്രി പോലും  കൈക്കൊള്ളുന്നു. സത്യത്തില്‍ ഇത് ഭക്തര്‍ക്ക്‌ വേണ്ടി ആണോ? ഭക്തിക്കുവേണ്ടി ആണോ? ആണെങ്കില്‍ ധാരാളം ഭക്തര്‍ ഉണ്ടായേനെ. ഭക്തി ഉണ്ടായേനെ.

വിശ്വാസം ഉള്ളവരുടെ വിശ്വാസത്തെ മുതലെടുത്ത്‌ പരമാവധി ധനം ഉണ്ടാക്കുക എന്ന മാര്‍ഗ്ഗം ആണ് ക്ഷേത്രങ്ങള്‍ പിന്തുടരുന്നത്. ഇത് ക്ഷേത്രവും ആയി ബന്ധപ്പെട്ട പ്രവര്‍ത്തന തത്ത്വങ്ങള്‍ക്ക് വിരുദ്ധം ആണ്.  ആത്മീയ ലക്‌ഷ്യം ഭൌതിക ലക്‌ഷ്യം ആയി മാറുന്നു. തല്ഫലം ആയി ഈശ്വരന്റെ  അനുഗ്രഹഭാവം കുറയുന്നു. അതിന്റെ തെളിവാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയിട്ടും ഇവിടെ  ഹിന്ദു സംസ്കാരം നാള്‍ക്കുനാള്‍  നശിക്കുന്നത്. 


ഈ പ്രശ്നത്തിന് എന്താണ് ഒരു പരിഹാരം എന്ന ചിന്തയുടെ ഫലമായി തോന്നിയ ഒരു സമാധാനം ആണ് അറിവിന്റെ ക്ഷേത്രം എന്നത്. അന്ന് ഞാന്‍ ഒരു ഭദ്രകാളി ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരുന്നു. 1992 ല്‍ .  ആ ചിന്ത ക്രമേണ മനസ്സില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നു കൊണ്ടിരുന്നു. രണ്ടു കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ അതിനൊരു നാമവും രൂപവും കാണാന്‍ സാധിച്ചു. അതൊരു അവാച്യമായ അനുഭവം ആയിരുന്നു. ഇപ്പോഴും അന്നുണ്ടായ അനുഭവത്തിന്റെ സ്മരണകള്‍ അവാച്യമായി തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. 

എന്നാലും അവയെ കുറെയൊക്കെ  ശ്ലോകങ്ങള്‍ ആക്കിയിട്ടുണ്ട്. അത് വേദികളില്‍ ചൊല്ലി അവതരിപ്പിച്ചാലെ കൂടുതല്‍ ഹൃദ്യമാവൂ. അതിനു പറ്റിയ പൊതുവേദികള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ശുദ്ധമായ വേദികള്‍ വേണം. ക്ഷേത്രംപോലെ പരിശുദ്ധത ഉള്ള വേദികള്‍. ശാന്തിക്കാര്‍ക്ക് ക്ഷേത്രങ്ങള്‍ അവസരം തരുമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഈ ബ്ലോഗനഗരിയില്‍ എത്തുകയില്ലായിരുന്നു. 

പലതിനും കുപ്രസിദ്ധി ആര്‍ജ്ജിച്ചലോകം ആണല്ലോ ഇന്റര്‍നെറ്റിന്റെത് തന്നെ.  ഫെയിസ് ബുക്കില്‍ ആക്റ്റീവ് ആണെന്ന് എങ്ങാനും വലിയ കാര്യത്തില്‍ അമ്പലത്തില്‍ എങ്ങാനും മിണ്ടിപ്പോയാല്‍ കാണേണ്ടി വരുന്നത് കേള്‍ക്കുന്നവര്‍ ചിരിയടക്കാന്‍ വിഷമിക്കുന്ന കാഴ്ച ആയിരിക്കും. യു ടുബില്‍ ഉണ്ടെന്നു പറഞ്ഞാല്‍ പിന്നെ ആ വഴിക്ക് പോവാതെ ഇരിക്കുകയാവും ഭേദം.  

സംസാരിക്കാന്‍ ഉള്ള അവസരം കിട്ടുന്നതിനു ശാന്തിക്കാരന്‍ എന്ന നിലയാണ്  തടസ്സം എങ്കില്‍ അവസരത്തിന് വേണ്ടി, വോയിസിനു വേണ്ടി ആ മുഷിഞ്ഞ പദവി ഉപേക്ഷിക്കാനും തയ്യാര്‍. എന്നാലും കുറെയൊക്കെ വിരോധങ്ങള്‍ ബാക്കി നില്‍ക്കുന്നു. മുന്ശാന്തിക്കാരന്‍ എന്ന നിലയും അയോഗ്യതയാവും.   

അത് ഉപേക്ഷിക്കാന്‍ ആവില്ലല്ലോ!

അവതരണ വിഷയത്തില്‍ ഇപ്പോള്‍ ആകെപ്പാടെയുള്ള ഒരു സമാധാനം യൂ ടുബ്‌ ആണ്. പക്ഷെ അതൊരു അറ്റകൈ പ്രയോഗം ആണ്! അതിനു മുന്‍പായി ഒരു ട്രയല്‍ കൂടി നോക്കണം എന്ന് വിചാരിക്കുന്നു. എല്ലാം ഈശ്വരേച്ഛപോലെ വരട്ടെ. 

Tuesday 9 October 2012

Sree Chakra In Electronics


ശ്രീ ചക്രത്തിന് വാസ്തുവും ആയുള്ള ബന്ധം വ്യക്തമാക്കുന്ന പേജ് കണ്ടല്ലോ. വാസ്തുദോഷപരിഹാരത്തിന് ശ്രീചക്രം വീട്ടില്‍ സ്ഥാപിക്കുന്നത് ഒരു പരിധി വരെ എങ്കിലും നല്ലതാണെന്ന് കരുതാം. പൊളിച്ചു പണി എല്ലായ്പോഴും സാധ്യമായി എന്ന് വരില്ലല്ലോ. അതിനും "ശ്രീധനം" ആണ് ആവശ്യം.

ശ്രീചക്ര മധ്യത്തില്‍ നിന്നും ഉയരുന്ന ശക്തിയുടെ സ്വരൂപത്തിന്‌ താമരപ്പൂവിന്റെ ആകൃതി ഉള്ളത് ആണ് മേലെ കണ്ട ചിത്രത്തില്‍.  താമര ദളങ്ങളുടെ വിന്യാസംപോലെ ത്രികോണ ആകൃതികളില്‍ പോസിറ്റീവ് തരംഗങ്ങളുടെ   കാന്തികക്ഷേത്രം ഉണ്ടാകുന്നു. അത് സാധകന്റെ ചിന്തയെ എകാഗ്രം ആക്കുന്നു. ആവശ്യം ഇല്ലാത്ത നാനാവിധ വിചാരങ്ങളില്‍ നിന്നും വിടുവിച്ച് മനസ്സിനെ പവിത്രീകരിക്കുന്നു. 



പണ്ട് പഠിച്ചു മറന്ന രസതന്ത്രത്തിലെ ചിലതൊക്കെ ഓര്‍മയില്‍ വരുന്നു. ആറ്റത്തിന്റെ ഘടന.  Atomic structure. അതാണല്ലോ ഈ പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളുടെയും അടിസ്ഥാന ഘടന.

തന്മാത്രകള്‍ എല്ലാം അടിസ്ഥാനപരം ആയി ഒന്ന് തന്നെ. അവയില്‍ ഉള്ള ആന്തരിക ശക്തിയുടെ ഏറ്റക്കുറച്ചില്‍ (particle count, or more precisely the count of distinct patterns of waves.) 
അനുസരിച്ചു വിവിധ സ്വഭാവങ്ങള്‍ കൈവരുന്നു. 


 അഞ്ചു വൃത്തങ്ങള്‍ അഞ്ചു  circular orbits. പദ്മ ദളങ്ങള്‍ wave pattern of motion. ആറു ത്രികോണങ്ങള്‍ ചേരുമ്പോള്‍ അവ പരസ്പരം ഖണ്ഡിച്ചു  ഉണ്ടാകുന്ന ത്രികോണങ്ങളുടെ ബാഹ്യവൃത്തത്തില്‍ വരുന്ന ആ  ത്രികോണവളയവും അതുപോലെ ഒരുതരം തരംഗങ്ങള്‍ തീര്‍ക്കുന്നു.  ശക്തമായ sine waves. അതും വൃത്തത്തിനുള്ളില്‍ വരുന്നു. The inner and outer points or corners are the nodes and anti-nodes of the wave. 

അഷ്ടദളം ആണ് ശ്രീ ചക്രത്തിന് ഉള്ളില്‍ ഉള്ളത്. എട്ടു electrons ആണല്ലോ ഒരു stable system നു ആവശ്യം. Thus Sreechakra represents a stable setup. ഏതൊരു മൂലകവും പ്രവര്‍ത്തിക്കുന്നത് അതിന്റെ ആറ്റത്തിന്റെ ബാഹ്യവലയത്തില്‍ (in the outermost orbital) എട്ടു electrons തികയ്ക്കുന്നതിനു വേണ്ടി ആണല്ലോ. Octect Rule. ശ്രീ ചക്രത്തില്‍ എട്ടു electrons ഉള്ളത് ആന്തരിക വലയത്തില്‍ (in the inner shell) ആണെന്ന് കാണാം.  ആന്തരികമായ stabilityയെ ഇത് സൂചിപ്പിക്കുന്നു. 

ഈ രൂപത്തെ വിഭാവന ചെയ്യുന്നതിലൂടെ സമാനമായ ആന്തരിക ഘടന ഉപാസകന്റെ മനസ്സിലും സംഭവിക്കുന്നു. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കാം ശ്രീ ചക്രത്തിന്റെ പ്രവര്‍ത്തനതത്ത്വവും. 

വളരെ മനോഹരമായി വരച്ചിട്ടുള്ള ശ്രീചക്രം ആണ് ചുവടെയുള്ള ചിത്രത്തില്‍. നല്ല ഐശ്വര്യം ഉള്ള ഒരു ശ്രീചക്രം.ഉത്തമം ആയ ശ്രീചക്രത്തിന്റെ ഒരു ദര്‍ശന അനുഭൂതി അത് സൃഷ്ടിക്കുന്നു. ഇതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ശുഭ തരംഗങ്ങളുടെ പ്രസരണം അഥവാ റേഡിയേഷന്‍ അനുഗ്രഹകരം ആണ്.   


i.e. we find its significance in electronics too.  

Sunday 7 October 2012

ശ്രീചക്രം 2

ചിത്രത്തിലേത് മേരു ചക്രം ആണെന്നും ശ്രീചക്രം ദ്വിമാനം ആണെന്നും ഒരു സുഹൃത്ത് പറയുന്നു. രണ്ടും ഒന്ന് തന്നെ ആണ് എന്ന് പറഞ്ഞാല്‍ അത്ര പെട്ടെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല താനും. കാരണം ഒറ്റ നോട്ടത്തില്‍ തന്നെ വ്യത്യാസം തോന്നും. ഒരാളുടെ ചിത്രവും പ്രതിമയും തമ്മിലുള്ള വ്യത്യാസം പോലെ അല്ലെ ഉള്ളൂ ഇത്?  എന്ത് തോന്നുന്നു? ശ്രീചക്രത്തിന്റെ ദ്വിമാനചിത്രം ആണ് ചുവടെ.



രണ്ടും ഒന്നാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് അല്ലെ? എന്നാല്‍ ഇതാ ഇവയുടെ ഇടമധ്യത്തില്‍ ഉള്ള മറ്റൊരു രൂപം. വര ആകയാല്‍ ത്രിമാനത്തിന്റെ ദ്വിമാനരൂപം. 

ഇതിലെ projections (മേല്പോട്ടുള്ള തള്ളലുകള്‍) മാറ്റിയാല്‍ ഇത് ദ്വിമാനചക്രം ആയി. മേരു എന്ന വാക്കിനു പര്‍വതം എന്നാണു ഇവിടെ വിവക്ഷിതം ആയിരിക്കുന്ന അര്‍ഥം. സ്തൂലതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഗിരിമ ഉള്ളത് എന്നൊക്കെ. 


രണ്ടിനും അതിന്റേതായ ശക്തി ഉണ്ട്. പ്രതിമയുടെ ശക്തി ചിത്രത്തിന് ഉണ്ടാവില്ല. എന്നാല്‍ നിര്‍മിക്കാന്‍ എളുപ്പം ചിത്രം ആണ് താനും. ശ്രീചക്രം ലോഹ തകിടില്‍ വരയ്ക്കാന്‍ തന്നെ വളരെ പ്രയാസം ആണ്. പഞ്ച ലോഹത്തിലും മറ്റും മേരു ആയിട്ട് വാര്‍ക്കുംപോഴും ചെറിയ പാകപ്പിഴകള്‍ വന്നു കൂടുക വളരെ സ്വാഭാവികം ആണ്. ഇത് ഫലസിദ്ധിയെ ബാധിക്കുന്നു. തന്നെയല്ല അതിനു നിര്‍മാണ ചെലവു വളരെ അധികമാണ് താനും. അതിനാല്‍ ഉപാസകര്‍ പലരും ദ്വിമാനരൂപം കൊണ്ട് തൃപ്തിപ്പെടുന്നു.
  • ഞാനും ഒരു രൂപനിര്‍മാണത്തിന്റെ വഴിയിലാണ് കുറെകാലം ആയിട്ട്. ഞാന്‍ മനസ്സില്‍കാണുന്ന രൂപം ഒരു ക്ഷേത്രത്തിന്റെതാണ്. അതിനു ചില സവിശേഷതകള്‍ ഉണ്ട്. അക്ഷരങ്ങള്‍ കൊണ്ടുള്ള ക്ഷേത്രം ആണ് അത്. 

  • ഓടില്‍ വാര്‍ക്കാന്‍ ആദ്യം ഉദ്ദേശിച്ചു. ആ ശ്രമം പാതിക്കുവച്ച് വഴി തിരിഞ്ഞു. ഫൈബര്‍ ആയി പിന്നത്തെ നിര്‍മാണ വസ്തു. അതും തഥൈവ. കൃത്യമായ ഒരു മാതൃക കാണിക്കാതെ മൂശാരി എങ്ങനെ കൃത്യമായി ഉണ്ടാക്കും?

    ഒടുവില്‍ തെര്‍മോകോളില്‍ ഞാന്‍തന്നെ ഒരു മാതൃക തട്ടിക്കൂട്ടി. തല്‍ക്കാലം അത് മതി എന്ന് വച്ചു. ഒരു ആറുമാസക്കാലം കഴിഞ്ഞാല്‍ ഒന്ന് കൂടി remake ചെയ്യണം എന്നുണ്ട്. സമയം കിട്ടിയാല്‍...


    വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനപരം ആയ ഒരു  മാനദണ്ഡം കൂടി ആണ് ശ്രീചക്രം. Reference 
    http://www.vastudesign.com/Articles-about-Vastu/meru-chakra-the-most-important-corrective-tool-of-vastu.html
    shared by Hari Panavoor  


    സ്ഫടികത്തില്‍ (quartz crystal) ഉള്ള ശ്രീചക്രങ്ങള്‍ വിവിധ വലിപ്പങ്ങളില്‍ ഉള്ളവ വില്പന നടത്തുന്ന ഒരു സ്ഥാപനത്തെ കുറിച്ച് ഒരു വിവരം കാണുന്നു. 
    https://store.karunamayi.org/product.php?productid=16153


Saturday 6 October 2012

ശ്രീചക്രം


ഇത് ശ്രീചക്രം. 
ധനികം ആയ ഊര്‍ജ്ജത്തിന്റെ ഉത്പാദന യന്ത്രം. The positive power generator.  ഓരോ രൂപത്തിനും അതിന്റേതായ ശക്തി ഉണ്ട്. ആകര്‍ഷണ ശക്തി അതികം ഉള്ള രൂപങ്ങളെ  നാം ഇഷ്ടപ്പെടുന്നു ആരാധനാ ഭാവത്തോടെ.  

വളരെ സങ്കീര്‍ണം ആയ ജ്യാമിതി ആണ് ശ്രീചക്രത്തിന്റെത്.  ഇതിലെ ഷോഡശദളപദ്മവും അഷ്ട ദളപദ്മവും കലാരൂപങ്ങള്‍ ആകയാല്‍ അവയെ അനായാസേന ആസ്വദിക്കാന്‍ ആവും. എന്നാല്‍ അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ത്രികോണ നിരകള്‍ ആരെയും ഒന്ന് കുഴക്കും. ഏതു മനസ്സിനെയും അവിടെപിടിച്ചു നിര്‍ത്തും. അതിന്റെ engineering വളരെ sharp ആണ്. മൂന്നു ത്രികോണം വരുമ്പോള്‍ ഒന്‍പതു ത്രികോണ മുനകള്‍. ഒന്‍പതു ആണ് പൂര്‍ണം ആയ ഒറ്റസംഖ്യ. 

ഇവയില്‍ നിന്നും പുറപ്പെടുന്ന flex രേഖകള്‍ നമ്മുടെ നേത്രങ്ങള്‍ക്ക് അദൃശ്യം എങ്കിലും നഭോമണ്ഡല ത്തില്‍ വരുത്തുന്ന മാറ്റം അത് സ്ഥിതി ചെയ്യുന്ന ഗൃഹത്തില്‍ ഒരു cosmic order സൃഷ്ടിക്കുന്നു. അത് പൂജകന്റെ അഥവാ സാധകന്റെ മനസ്സിലും പുനര്‍ജനിച്ചു സ്ഥായീ ഭാവം ആയിത്തീരുന്നു.  നൂറു ശതമാനവും ശാസ്ത്രീയം ആയ ഒരു ആരാധനാ സാങ്കേതികം ആണ് ശ്രീചക്രം. 

മറ്റു ദേവതകളുടെ പോലെ മാനുഷികം ആയ ആകാരമോ ദയാദാക്ഷണ്യങ്ങളോട് കൂടിയ മൂര്‍ത്തീഭാവമോ ഇല്ലാത്തതിനാല്‍ ആവാം ശ്രീചക്ര ഉപാസന ബ്രാഹ്മണരില്‍ അത്ര വ്യാപകം ആയിട്ടില്ലാത്തത്  എന്ന് തോന്നുന്നു. ഇതിനു ഉപദേശം സിദ്ധിച്ചവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അംഗുലീ പരിമിതം. താന്ത്രികം ആയ പൂജാവിധിയും ഇതിനു പ്രത്യേകം ആയിട്ടുണ്ട്‌. 

മഹാലക്ഷ്മി അഥവാ ധനത്തിന്റെ ദേവതയെ ആണല്ലോ ശ്രീ ശബ്ദംകൊണ്ട് വിവക്ഷിക്കുന്നത്. ധനമോഹികള്‍ ആയി ശ്രീചക്ര ഉപാസന നടത്താന്‍ ഇടയായ ചിലര്‍ ധനികരായത്തോടെ ഉപാസനാ ഭാവങ്ങളില്‍ നിന്നും വ്യതിചലിച്ചു ഉള്ള ജീവിതം നയിക്കാന്‍ ഇട വരികയും അതെ തുടര്‍ന്ന് ഗൃഹത്തില്‍ ഭിന്നതകളും കലഹവും ഉണ്ടാവുകയും ഒടുവില്‍ ശ്രീചക്രത്തെ തൊട്ടടുത്ത ക്ഷേത്രത്തില്‍ ഏല്പിക്കുകയും ചെയ്ത ഒരു ദൃഷ്ടാന്തം അറിയാം. പൌര്‍ണമി നാളില്‍ ആണ് ശ്രീചക്രപൂജ പൂര്‍ണമായ ഫലത്തെ ചെയ്യുക.ദൈവികചിന്തയെ ശാസ്ത്രീയം ആക്കുന്നതിനു ഇത്രയും advanced ആയ ഒരു പൂജാവിധി വേറെ ഉണ്ടോ? ശ്രീചക്രത്തില്‍നിന്നും പ്രസരിക്കുന്ന ആ ഈശ്വരചൈതന്യം നമ്മുടെ മനസ്സിനെ പവിത്രീകരിക്കട്ടെ. 



Thursday 4 October 2012

അല്പം ആത്മവിചാരം

ഭക്തി എന്ന ഭാവം മനസ്സില്‍ ജനിപ്പിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നു. എന്നാല്‍ ചിത്രത്തിന് കഴിയുന്ന പോലെ വാക്കുകള്‍ക്കു കഴിയുമോ?  കഴിയുന്ന വാക്കുകള്‍ കണ്ടെത്തി മാലകള്‍ ആയി കവിത ആയി ശ്ലോകങ്ങള്‍ ആയി ഈശ്വരാര്‍പ്പണം ചെയ്തിരുന്ന ധാരാളം കവികള്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌ സംസ്കൃത കവി ആയിരുന്നു. എന്റെ സുഹൃത്ത് ആയ എന്‍. ഇ. ജി. നമ്പൂതിരി വാകത്താനം നന്നായി ഭക്തികവിതകള്‍ എഴുതും. എന്നാല്‍ അവയ്ക്ക് ഒക്കെ പഴയ സ്വീകാര്യത നല്‍കേണ്ടതില്ല, അഥവാ നല്‍കുന്നത് ശരിയല്ല എന്ന പക്ഷക്കാര്‍ ആണെന്ന് തോന്നുന്നു ഇന്ന് ഭൂരിഭാഗവും. 

ഗുരുവില്‍ നിന്ന് അറിവ് സ്വീകരിക്കുന്നത് തന്നെ അസഹിഷ്ണുത കടിച്ചമര്‍ത്തിക്കൊണ്ടാണ്.  "ഹോ അമ്പടാ അവന്റെ ഒരു മുടിഞ്ഞ വിവരം." എന്ന് കമന്റ് പറയുന്ന ശിഷ്യന്‍ ആവും ശിഷ്യന്മാരുടെ നേതാവ്.  എന്തായാലും ഭക്തി ഭാവങ്ങളുടെ ഭാഷ്യം രചിക്കാന്‍ ഒന്നും ഇന്ന് ആര്‍ക്കും നേരമില്ല. പടം കാണുന്നത് ഒരു ദൃശ്യാനുഭവം ആണ്. അതുപോലെ ക്ഷേത്ര ദര്‍ശനവും പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയേയും ഉണര്‍ത്തുന്നു.

ചിത്രംപോലെ അല്ല ത്രിമാനശില്‍പം. പ്രതിമയുടെ സംവേദനശേഷി വളരെ അധികമാണ്. ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ കഥ ആണ് നന്നായി ചെയ്യപ്പെട്ട പ്രതിമകള്‍ പറയുക. ഞാനൊരു ചിത്ര രചയിതാവോ ശില്പിയോ അല്ല എങ്കിലും എന്റെ മനസ്സിലും ഒരു ചിത്രം ഉണ്ട്. അതിനെ ശില്‍പം ആയും മനസ്സില്‍ കാണാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്കും കാണാനും കണ്ടു ആസ്വദിക്കാനും കഴിയുമാറു  അതിനെ ആവിഷ്കരിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെങ്കിലും അതിനു വളരെ അധികം സമയവും ധനവും പരിശ്രമവും ചെലവഴിക്കുന്നുണ്ട് എന്ന് വരികിലും ആ രൂപത്തിന്റെ സാക്ഷാല്‍കാരത്തിലെക്കുള്ള യാത്ര   പന്ത്രണ്ടു വര്‍ഷം ആയിട്ടും പകുതി ദൂരം പോലും ആയിട്ടില്ല. ജീവിതയാത്രക്ക് സമാന്തരം ആയി അതും അനിശ്ചിതം ആയി നീളുന്നു. അതിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം എന്ന് വിചാരിക്കുമ്പോള്‍ ജീവിതം അപ്രധാനം ആയിപ്പോകുന്നു. അതിനാല്‍ തന്നെ ഒരു ആത്മവിചാരം ഒട്ടും രസകരം ആയിരിക്കില്ല. 
(ഇനി "ആത്മവിചാരം" ആയിക്കൂടെ എന്നൊരു സുഹൃത്ത് ചോദിച്ചിരുന്നു.) 

Saturday 29 September 2012

ഏകലവ്യം

post inspired by 
ഏകലവ്യം

ഛേദിക്കപ്പെട്ട പെരുവിരല്‍
നീയെടുത്തു കൊള്ളുക...
അപൂര്‍ണ വിദ്യയുടെ
ബാക്കിയാണിത്‌...
പൂര്‍ണത തേടി
അലഞ്ഞവന്റെ
കറുത്ത വേദം...
വാക്കുകളുടെ
അസ്‌ത്ര മൂര്‍ച്ചക്ക്‌ മുമ്പില്‍
മൂര്‍ച്ഛിച്ചു വീണ
എന്റെ കിനാവുകള്‍..

------------------------------------------------------------------------------------------------------
ഗുരുവിന്റെ അനുഗ്രഹം ഉണ്ടായാലേ ഏതൊരു വിദ്യയും അതിന്റെ പൂര്‍ണമായ ഫലത്തെ പ്രാപിക്കൂ എന്നത് ഭാരതീയം ആയ ഒരു ഉന്നത ആദര്‍ശവും, ദാര്‍ശനിക തത്ത്വവും ആണ്. മറ്റു ദ്രവ്യങ്ങള്‍ തട്ടി എടുക്കുംപോലെ വിദ്യയും സാങ്കേതികം ആയി ആര്‍ക്കും തട്ടി എടുക്കാമല്ലോ. എന്നാല്‍ അത് ശാശ്വതം ആവില്ല എന്നു അപഹര്ത്താക്കളെ ഭീഷണിപ്പെടുത്തുന്ന ധാര്‍മികം ആയ സന്ദേശം ആണ് ഏകലവ്യന്റെ കഥയില്‍ ഉള്ളത്.  

വിദ്യകള്‍ ഗുരു മുഖത്ത് നിന്ന് നേരിട്ട് വേണം ഗ്രഹിക്കാന്‍. ഗുരുവിന്റെ സംമതവും അനുഗ്രഹവും കൂടാതെ നേടിയാല്‍ അത്  വിഫലമാവും എന്നതിന്റെ ശുഭ സൂചനയാണ് ഏകലവ്യന്റെ കഥയില്‍.  അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു സെന്റിമെന്റ്സ് അടിച്ചെടുക്കുന്ന ശ്രമങ്ങള്‍ക്ക് ആണ് ഇന്നിവിടെ മാധ്യമങ്ങളില്‍ പ്രചാരം കിട്ടുന്നത്. 

മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം.  അച്ചടി മാധ്യമങ്ങളിലൂടെ സത്യധര്മങ്ങള്‍ പ്രചരിപ്പിക്കുക എളുപ്പമല്ല. അവ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്.  ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും! 

പക്ഷെ അതിനെ വ്യവസായ പ്രലോഭിതര്‍ ആയ പത്രങ്ങള്‍ പോലെ ഉള്ള മാധ്യമങ്ങള്‍ പലപ്പോഴും  തമസ്കരിക്കുന്നു, ഇരുട്ടിലാക്കുന്നു. തന്മൂലം സമൂഹത്തില്‍ ധാര്‍മിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇപ്പോള്‍ ആയതു രൂക്ഷം ആവുകയാണ്. ധര്‍മത്തിന് ക്ഷയം ഉണ്ടാവുമ്പോള്‍ അവിടെ ഭഗവാന്‍ നേരിട്ട് ഇടപെടും എന്നാണല്ലോ. (യദാ യദാ ഹി ധര്‍മസ്യ.... തദാ ആത്മാനം സൃജാമ്യഹം - ഗീത)  

സ്വതന്ത്ര മാധ്യമം ആയ ഇന്റര്‍നെറ്റ് അങ്ങനെ ഒരു സങ്കേതം അല്ലെ? ആണ് എന്നതില്‍ എനിക്ക് സംശയമില്ല.  മറ്റു മാധ്യമങ്ങള്‍ക്ക് തൊടാന്‍ ആവാത്ത പല വിഷയങ്ങളും നാം നെറ്റിലൂടെ നന്നായി ചര്‍ച്ച ചെയ്യുന്നു. സൌഹൃദങ്ങളുടെ രൂപീകരണത്തിനും ഇത് ഏറ്റവും പ്രയോജനകരമാണല്ലോ!    പ്രയോജനപ്പെടുത്താവുന്നതാണ്. 

Wednesday 26 September 2012

ഒരു ദൈവിക അനുഭവം

ഈശ്വര വിചാരം എന്ന ഈ പരിശുദ്ധമായ ചിന്താധാരയില്‍  "എവിടെ എന്റെ ശക്തി"  എന്ന ബ്ലോഗ്‌ ദേവീ നാമത്തില്‍ സമര്‍പ്പിച്ച ദിവസം ഒരു സംഭവം ഉണ്ടായി. ഞാന്‍ താമസിക്കുന്ന സ്ഥലത്തിന് കുറച്ചു അകലെയായി ഒരു പുരാതനമായ വനദുര്‍ഗാക്ഷേത്രം ഉണ്ട്. വടക്ക് അങ്കമാലി യില്‍ ഉള്ള ഒരു ഇല്ലം വക ആണ് ക്ഷേത്രം. ഇപ്പോള്‍ ഭരണം നടത്തുന്നത് ശ്രീ നാരായണ ഗുരുവിന്റെ ആളുകള്‍ ആണ്. അവര്‍ ഇവിടെ വന്നു. അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ട്. അവരുടെ ശാന്തിക്കാരന് എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങള്‍ ആണെന്നും, വയ്യെന്ന് പറഞ്ഞെന്നും എത്രയും പെട്ടെന്ന് മറ്റൊരാളെ ആക്കണമെന്നും ഒക്കെ പറഞ്ഞു.

ഞാന്‍ വളരെ നല്ല രീതിയില്‍ അവരോടു ചോദിച്ചു. നിങ്ങളുടെ ആള്‍ക്കാര്‍ ഇപ്പോള്‍ ധാരാളം ആയി പഠിച്ചു നല്ല ബ്രാഹ്മണര്‍ ആയിട്ടുണ്ടല്ലോ. പലരും പൂജാ ക്ലാസ്സുകള്‍ മുതല്‍ തന്ത്ര വിദ്യാ പീഠങ്ങള്‍ വരെ ലാഭകരമായി നടത്തുന്നുണ്ട്. തന്നെയല്ല , ഹിന്ദു സംഘടനകളും ഡോക്ടര്‍ ഗോപാല കൃഷ്ണനെ പോലെ പ്രഗല്‍ഭരായ മത ചിന്തകരും ഒക്കെ പറയുന്നത് നമ്പൂരിമാര്‍ ബ്രാഹ്മണര്‍ അല്ല എന്നാണു. അതായത് നമ്പൂതിരിമാര്‍ അനധികൃതം ആയി ബ്രാഹ്മണര്‍ 
ചമയുകയാണ് എന്ന്. അത് ശരിയാണെന്ന് ഇവിടുത്തെ വിദ്യാഭ്യാസം ഉള്ള ബ്രാഹ്മണര്‍ അടക്കം ഏതാണ്ട് മുഴുവന്‍ ഹിന്ദുക്കളും വിശ്വസിക്കുന്നു. മറിച്ചു പറയാന്‍ ഒരു കുഞ്ഞിനേയും കിട്ടില്ല. അഥവാ പറഞ്ഞാല്‍ അവനെ അടിച്ചൊതുക്കും.  

ഇതാണ് ഹിന്ദുക്കളുടെ ഇന്നത്തെ പൊതുവായ ചിന്ത. 
 അത് വെച്ച് നോക്കിയാല്‍ ഞാനും   ബ്രാഹ്മണന്‍  അല്ല.  അതിനാല്‍ ഞാന്‍ ഇതുവരെ പരിശീലിച്ചു പോന്ന ശാന്തിമാര്‍ഗം ഉപേക്ഷിച്ചു വെറുമൊരു കൃഷിക്കാരന്‍ മാത്രം ആയിരിക്കുകയാണ്. അതിനാല്‍ എനിക്ക് സഹകരിക്കാന്‍ ആവില്ല എന്ന് സന്തോഷത്തോടെ തുറന്നു പറഞ്ഞു.  അങ്ങനെ ഒഴിവാകാന്‍ നോക്കിയെങ്കിലും അവര്‍ ഒഴിഞ്ഞു  പോകുന്നില്ല. ഒരു മാസം എങ്കിലും സഹകരിക്കണം അതല്ലെങ്കില്‍ ഉടനെ വരുന്ന സപ്താഹം തീരുന്നത് വരെ എങ്കിലും നില്‍ക്കണം എന്നൊക്കെ ആയി. ഒടുവില്‍ ആലോചിച്ചു പിന്നെ പറയാം എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടു. രാത്രി തന്നെ അവര്‍ വിളിച്ചു. എന്ന് വരും എന്ന് ചോദിച്ചു കൊണ്ട്.  എനിക്ക് പെട്ടെന്ന് അവരെ മുഷിപ്പിക്കാന്‍ തോന്നിയില്ല "നാളെ വരാം" എന്ന് പറഞ്ഞു.

അങ്ങനെ ഇന്ന് രാവിലെ അവിടെ പോയി. കുറെ കാലം കൂടിയാണ് ഒരു ക്ഷേത്രത്തില്‍ പോവുന്നത്. ആകയാല്‍ മാനസികം ആയി അതൊരു നല്ല അനുഭവം ആയി. അവിടെ കണ്ട എല്ലാവരും ആയും ചെറിയ തോതില്‍ ആയാലും ആശയ വിനിമയം നടത്താന്‍ സാധിച്ചു. അത് മറ്റൊരു അനുഭവം ആയി. ശാന്തിക്കാരനും കഴകക്കാരനും ആയി സംസാരിച്ചതില്‍ നിന്നും കുറെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു.  അതെല്ലാം കേട്ടപ്പോള്‍ ഒന്ന് കൂടി നന്നായി തൊഴുതു പോന്നു. ശാന്തിക്കാരന്‍ അറിയാതെ ആണത്രേ അവര്‍ മറ്റൊരാളെ തേടി ഇറങ്ങിയത്‌ ! 


ഇനി അവിടെ പോവാന്‍ ആഗ്രഹം ഒട്ടും ബാക്കിയില്ല.  കമ്മറ്റി ഓഫീസിലും പറഞ്ഞിട്ടാണ് പോന്നത്. "ഇനി ഇതുപോലെ ആവശ്യങ്ങള്‍ വന്നാല്‍ മേലാല്‍ നിങ്ങള്‍ ദയവു ചെയ്തു നമ്പൂരിമാരെ തേടി നടക്കരുത്. നിങ്ങളുടെ ഗുരുദേവന്‍ പറഞ്ഞത് ഓര്‍ക്കുക  ഒരു ജാതി ഒരു മതം ഒരു ദൈവം. അതല്ലേ ശരി?".  അവര്‍ക്ക് പറയാന്‍ ഒന്നും ഇല്ലായിരുന്നു. 

ഡോക്ടര്‍ ഗോപാല കൃഷ്ണനെ പോലെ ഉള്ള ഹിന്ദു തത്വ ശാസ്ത്രജ്ഞന്‍മാരുടെ പ്രഭാഷണം കേട്ടാല്‍ നമ്പൂതിരിമാര്‍ ക്ഷേത്ര സേവനം അതോടെ മതിയാക്കും. ചെറുകിട ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ശാന്തിക്ക് ആളെ കിട്ടാതെ വലയുകയാണ്. ജനങ്ങളുടെ വരവും കുറഞ്ഞിരിക്കുന്നു. വരുമാനം പലടത്തും ഒരു ജാട പറച്ചില്‍ മാത്രം. ആകെപ്പാടെ ജാടയുടെ ഒരു പച്ചയെ ഉള്ളൂ.   

ദേവിയെ പറ്റി അന്വേഷിച്ച ഉടനെ ദേവീക്ഷേത്രത്തില്‍ നിന്ന് ആള് വന്നത് ഒരു ശുഭ ലക്ഷണം എന്ന് തോന്നിയത് കൊണ്ടാണ് ഇത് ഇവിടെ എഴുതിയത്.   വലിയ ഒരു സന്ദേശം അവിടെ കൊടുക്കാന്‍ സാധിച്ചതിന്റെ സംതൃപ്തി ഉണ്ട്. ഒരു നൂറ്റാണ്ടോളം ആയി ഹിന്ദു സമൂഹം നടത്തി വരുന്ന systematic nampoothiri torture ന്റെ അനന്തര ഫലം ഇപ്പോള്‍ ചെറുകിട ക്ഷേത്രങ്ങള്‍ നന്നായി അനുഭവിക്കുന്നുണ്ട്.  വര്‍ഗഹിംസകരെ വാഴ്ത്തുന്ന മതം നശിക്കുന്നതിനു അന്യ മതസ്ഥര്‍ ആണോ ഉത്തര വാദികള്‍? ഇങ്ങനെ ഉള്ള സമൂഹ ചിന്തകള്‍ എന്റെ ഈശ്വരവിചാരത്തെ മുടക്കുന്നു. ഒരു നിരീശ്വര വാദി ആവുകയോ ഭേദം എന്ന് തോന്നിപ്പോകുന്നു. പുരാണ ഗ്രന്ഥങ്ങളുടെ പ്രചാരകനാവാന്‍ കഴിയാതെ വരുന്നതും ഇത്തരം ദുരനുഭവങ്ങളെക്കൊണ്ടാണ്. 
വിളിച്ചു വരുത്തി അത്താഴം ഇല്ല എന്ന് പറയുമ്പോലെ ആയില്ലേ ഈ ദൈവിക അനുഭവം?

Saturday 22 September 2012

ക്രോധരൂപ

അങ്കുശം എന്ന വാക്കിനു തോട്ടി എന്നര്‍ത്ഥം. ക്രോധം ആകുന്ന അങ്കുശം ദേവിയുടെ ആയുധങ്ങളില്‍ പെടുന്നു. അതുപോലെ രാഗം ആകുന്ന പാശം ഉപയോഗിച്ചും ആ മഹാമായാ മഹാവിഷ്ണുവിനെ വരെ ബന്ധിക്കുന്നു.  

Wednesday 19 September 2012

അമ്മേ ഭഗവതി!



സര്‍വേഷാം അപി ഭൂതാനാം 
ഭുക്തിമുക്തിപ്രദായിനി !
സര്‍വദുഃഖഹരേ ദേവി
നാരായണി നമോസ്തുതേ!!
-ദേവീ മാഹാത്മ്യം