Monday 14 January 2013

മാങ്ങാനത്തപ്പന് സ്തുതി.


ക്ഷേത്രശാന്തിയുടെ സുഖം അറിയണം എങ്കില്‍ അത് വേണ്ടെന്നു വയ്ക്കണം. അപ്പോള്‍ അനുഭവപ്പെടുന്ന നിര്‍വൃതി ആണ് മോക്ഷം!  ആരോ സംശയം പോലെ ചോദിച്ചിരുന്നു. ക്ഷേത്രത്തില്‍ ഉപാസനയില്‍ അല്ലെ നിര്‍വൃതി എന്നും, നാട്ടുകാരോട് മല്ലിടുന്നതില്‍ അല്ലല്ലോ എന്നും. 

ഈ വേള പൂജയില്‍ ഞാന്‍ വളരെ വേഗം അനുഗ്രഹീതന്‍ ആയി. വലിയൊരു പാഠം മാങ്ങാനത്തപ്പന്‍ എന്നെ പഠിപ്പിച്ചു.  ക്ഷേത്രത്തില്‍ ഭഗവാനുതന്നെ ആയിരിക്കണം പ്രാധാന്യം നല്‍കേണ്ടത് എന്നതാണ് അത്.  

ഭക്തവേഷത്തില്‍ വരുന്ന ചട്ടമ്പികള്‍ക്കു ആണല്ലോ ഇപ്പോള്‍ എവിടെയും കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നത്. കസവു പുതച്ചും, പരുഷമായി നിരീക്ഷിച്ചും ഒരു നാമംപോലും ഉച്ചരിക്കാതെയും എന്തെങ്കിലും അങ്ങോട്ട്‌ പറഞ്ഞാല്‍ പുച്ചിച്ചും പിറുപിറുത്തും  തര്‍ക്കുത്തരം പറഞ്ഞും നടക്കുന്നവര്‍. 

അവരെ അവഗണിക്കണം. പണി പോയാലും വേണ്ടില്ല. അതൊരു ധര്‍മസമരം തന്നെ ആയിരിക്കും. ഫലം ഈശ്വരന്‍ തരും. ഞാന്‍ പലരോടും തുറന്നടിച്ചു, സൗഹൃദം വിടാതെതന്നെ. അതിന്റെ പൊരുള്‍ അവര്‍ കുറച്ചെങ്കിലും  മനസ്സിലാക്കിക്കാണും   എന്നു  വിചാരിക്കുന്നു.  പോരാത്തത് അനുഭവങ്ങള്‍ പഠിപ്പിക്കും. 

ഇന്ന് ഏതു മണ്ഡലത്തിലും ഹിന്ദു  മൂന്നാംനിരയിലേക്ക് പിന്തള്ളപ്പെടുന്നു. അവിടങ്ങളില്‍ ഒന്നും അവനു പ്രതീക്ഷ ഇല്ല അപ്പോള്‍ സമൂഹത്തില്‍ ആളുകളിക്കാന്‍ ഒരു രംഗം കണ്ടു. ക്ഷേത്രം. അവിടെ വന്നു ബ്രാഹ്മണരോട് മല്ലിടുക. ജയം സുനിശ്ചിതം. ദൈവത്തെ അങ്ങനെ കയ്യിലെടുത്താല്‍ പിന്നെ എല്ലാം കയ്ക്കലായി! 

പക്ഷെ   കുരുത്തംകെട്ടവര്‍ എവിടെ ചെന്നാലും നാശം! കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പോലെ "... നന്നായ് വരുമോ ദുരിതം ചെയ്‌താല്‍!"

No comments:

Post a Comment